സിപ്‌സി ആള് കിടു... അമ്മൂമ്മയായാലെന്താ സിപ്‌സിയും ജോണും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍; കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം സ്‌നേഹമുണ്ടെങ്കിലും സിപ്‌സിയോടുള്ള തീരാത്ത വെറുപ്പ്; ഇഷ്ടവും വെറുപ്പും കൂടി വല്ലാത്തൊരവസ്ഥയില്‍
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതി ജോണ്‍ ബിനോയ് കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. ജോണിന്റെ അച്ഛന്‍ സ്റ്റാന്‍ലി ഡിക്രൂസും അമ്മ അല്‍താസ്യ ഡിക്രൂസുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരുവരും വിവാഹം കഴിക്കാന്‍ രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് ഇട്ടിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ പറഞ്ഞാണ് മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പോയി പണമടച്ച് നോട്ടീസ് റദ്ദാക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി സിപ്‌സിയും ജോണും അടുപ്പത്തിലാണ്.
കൊറോണ കാലത്ത് മൂന്ന് മാസം സിപ്‌സി, ജോണിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. രാത്രി എട്ട് മണിയാകുമ്പോള്‍ പുറത്ത് പോകുകയും രാവിലെ നാല് മണിക്ക് തിരികെ എത്തുകയുമായിരുന്നു പതിവ്. ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പിആര്‍ഒ ആണെന്നും നൈറ്റ് ഷിഫ്റ്റ് ആണെന്നുമാണ് പറഞ്ഞിരുന്നത്. രണ്ട് പേരും സ്ഥിരം വീട്ടില്‍ വഴക്കിട്ടിരുന്നു. എന്നും ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. തുടര്‍ന്ന് സിപ്‌സി പോലീസില്‍ പരാതിപ്പെടുക പതിവായിരുന്നു.
നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു കണ്ടെത്തല്‍. ഇതിലുള്ള അസംതൃപ്തി മൂലമാണ് താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി നല്‍കിയിരിക്കുന്നത്. തന്റെ ലഹരി ഇടപാടുകള്‍ക്ക് മറയായി സിപ്‌സി കൊല്ലപ്പെട്ട നോറയെയും സഹോദരനേയും ഉപയോഗിച്ചിരുന്നു. കുട്ടികളെ കൂട്ടിയാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. കാണുന്നവര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് ഇത് ചെയ്തത് എന്നും പ്രതി വെളിപ്പെടുത്തി.
ആണ്‍സുഹൃത്ത് തന്നില്‍നിന്ന് അകലാതിരിക്കാന്‍ സ്പ്‌സി പല വേലത്തരങ്ങളും ചെയ്തിരുന്നു. കള്ളക്കേസുകള്‍ കൊടുക്കുകയും പലയിടത്തും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഒന്നരവയസ്സുകാരിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 28 വയസ്സുള്ള ബിനോയ്യും 50 വയസ്സുള്ള സിപ്‌സിയും ഒരു വര്‍ഷത്തിലേറെ അടുത്ത പരിചയക്കാരാണ്.
എന്നാല്‍, ഈയിടെ സൗഹൃദത്തില്‍ ജോണ്‍ ബിനോയ് അകലം കാണിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബിനോയ്‌ക്കെതിരെ പല സ്‌റ്റേഷനുകളിലും സിപ്‌സി കള്ളക്കേസുകള്‍ നല്‍കിയിരുന്നു. ഇതിന് പുറമെ നോറ ബിനോയ്യില്‍ തനിക്കുണ്ടായതാണെന്നും സിപ്‌സി പ്രചരിപ്പിച്ചു. ബിനോയ്യുടെ വീട്ടിലും ജോലി ചെയ്തിരുന്ന ഇടങ്ങളിലും മരിച്ച കുട്ടിയുമായി ചെന്ന് സിപ്‌സി ഇക്കാര്യങ്ങള്‍ പറഞ്ഞു. ഇതേതുടര്‍ന്നുണ്ടായ നാണക്കേടും വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച പുലര്‍ച്ച രണ്ടേ മുക്കാലോടെയാണ് ബിനോയിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും വിരലടയാളം അടക്കമുള്ളവ ശാസ്ത്രീയമായി ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ബിനോയ് കുറ്റം സമ്മതിച്ചത്.
അറസ്റ്റിലായ വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ തന്റെ മാതാപിതാക്കളോടാണ് ബിനോയ് ആദ്യം കൊലപാതകം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസിനോട് കുറ്റം സമ്മതിച്ചു. സിപ്‌സി പുറത്തുപോയ സമയം നോക്കി നോറയെ ശൗചാലയത്തിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കുപ്പിപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസകോശത്തില്‍ കയറിയതാണെന്നാണ് ആശുപത്രി അധികൃതരോട് ഇരുവരും പറഞ്ഞത്. അത് വിശ്വസിച്ചെങ്കിലും പിന്നീട് തെളിഞ്ഞു.
"
https://www.facebook.com/Malayalivartha