'സംസ്ഥാന സർക്കാരിന്റെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കലാലയങ്ങൾ ചോരക്കളമായേക്കാം...' തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച് രമേഷ് ചെന്നിത്തല
കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരം ലോ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് നിലത്തിട്ട് വലിച്ചിഴച്ചു തേപ്പുപെട്ടി വരെ ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്ന് സഫ്ന പറയുന്നുണ്ട്. ഇപ്പോഴിതാ ക്രൂരമർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച് രമേഷ് ചെന്നിത്തല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അവരെ അശ്വസിപ്പിക്കയും, വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം ലോ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് നിലത്തിട്ട് വലിച്ചിഴച്ചു തേപ്പുപെട്ടി വരെ ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്ന് സഫ്ന പറയുന്നുണ്ട്. ക്രൂരമായ ആൾക്കൂട്ട മർദ്ദനം നടത്തിയ എസ് എഫ് ഐ ഇതാണോ നിങ്ങൾ കാഴ്ചവെക്കുന്നു എന്ന് പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും നവോത്ഥാനവും.?
കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലുകൾ കയറിയിറങ്ങി നിരവധി കെ എസ് യു പ്രവർത്തകരെയാണ് എസ് എഫ് ഐ അക്രമകാരികൾ മർദ്ദിച്ചത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നിവ എങ്ങനെയെല്ലാം വിനിയോഗിച്ച് അക്രമത്തിന് വഴിതെളിച്ചു വിടാം എന്ന് കരുതുന്ന എസ്എഫ്ഐ പൊലീസിന്റെ കണ്മുന്നിൽ വെച്ച് അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഇന്നോവ കാറിൽ മദ്ദ്യപിച്ച് രാത്രിയിൽ സഞ്ചാരിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികളിൽ നിന്ന് അറിയാൻ കഴിയുന്നത്. സംസ്ഥാന സർക്കാരിന്റെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കലാലയങ്ങൾ ചോരക്കളമായേക്കാം..
https://www.facebook.com/Malayalivartha
























