ലോ കോളേജിൽ വനിതാ പ്രവർത്തകയ്ക്ക് വനിതാ നേതാവിനെ വളഞ്ഞിട്ടു തല്ലി; പൊലീസ് നോക്കി നിൽക്കെ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അക്രമം! സഫ്നയെ മർദ്ദിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ
വനിതാ ദിനം പിന്നിട്ട് കേവലം ദിവസങ്ങളായിരിക്കെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. അതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ ഊട്ടിയുറപ്പിക്കുന്ന അല്ലെങ്കിൽ ശരിവയ്ക്കുന്ന തരം വാർത്തയാണ് ഇപ്പോൾ തലസ്ഥാനത്ത് നിന്നും പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിനിടെ കെഎസ്‌യു വനിതാ നേതാവിനു ക്രൂരമർദ്ദനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്നയെ എസ്എഫ്ഐ പ്രവർത്തകർ റോഡിലൂടെ വലിച്ചിഴച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഘർഷം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
അടിയേറ്റ് നിലത്ത് വീണ സഫ്നയെ എസ്.എഫ്ഐക്കാർ കാലിൽ പിടിച്ച് വലിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് നോക്കി നിൽക്കെ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അക്രമം നടന്നത്. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം.
സംഘർഷത്തിൽ സഫ്ന യാക്കൂബ്, കെ.എസ്.യു ജനറൽ സെക്രട്ടറി ആശിഖ് അഷറഫ്, നിതിൻ തമ്പി എന്നിവർക്ക് പരിക്കേറ്റു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സഫ്നയെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്.എഫ്.ഐ നേതാക്കൾ പറയുന്നത്. എന്നാൽ യൂണിയൻ ഉദ്ഘാടനത്തിന് ശേഷം നടന്ന കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കെ.എസ്.യു ആരോപിച്ചു. സഫ്നയെ മർദ്ദിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്ന് അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























