കടുത്ത വേനല്‍ ചൂടിനിടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചത് നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴി, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം 18ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
കടുത്ത വേനല്‍ ചൂടിനിടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയുണ്ടായി. അടുത്ത അഞ്ച് ദിവസം 12 ജില്ലകളില്‍ പരക്കെ മഴ ലഭിക്കുന്നതാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ഇത്തരത്തിൽ മഴ ലഭിക്കുക. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് മഴയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി.
അതേസയമം നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം 18ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും കൊടുംചൂട് തുടരുകയാണ്. 38.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില എന്നത്. മറ്റ് ജില്ലകളില്‍ 35-38 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ട്. ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























