കടയിൽ നിന്നും സൗഹൃദത്തോടെ വിളിച്ചിറക്കി കാറിൽ കൊണ്ട് പോയി; വഴി മദ്ധ്യേ യുവാവിനെ അടിച്ച് അവശനാക്കി; ബാർബർ ഷോപ്പിൽ എത്തിച്ച് താടിയും മീശയും ഷേവ് ചെയ്ത് തലമുണ്ഡനം നടത്തി; ഒടുവിൽ നടുറോഡിൽ ഇറക്കി വിട്ടെന്ന പരാതിയുമായി യുവാവ്; പ്രതികളെ പിടികൂടിയ പൊലീസ് കണ്ടെത്തിയത് പ്രതികാര കഥ; 22ക്കാരനെതിരെ ഗുരുതര ആരോപണവുമായി പ്രതികൾ

കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ ശേഷം തലമുണ്ഡനം ചെയ്തു. പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ അരമനപ്പടിയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ നിയാസാണ് ദുരനുഭവത്തിലൂടെ കടന്നു പോയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. കടയിൽ എത്തിയവർ സൗഹൃദത്തോടെ നിയാസിനെ പുറത്തേക്കു വിളിച്ചിറക്കി.
എന്നിട്ട് നിയാസിനെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചു. ശേഷം കോതമംഗലത്തെ ബാർബർ ഷോപ്പിൽ എത്തിച്ച് താടിയും മീശയും ഷേവ് ചെയ്ത് തലമുണ്ഡനം നടത്തി. 22 വയസ്സുള്ള നിയാസിനെ മൂവാറ്റുപുഴയിൽ റോഡിൽ ഇറക്കി വിട്ടിട്ട് അവർ കടന്നു കളഞ്ഞു. നിയാസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചു. അങ്ങനെ 3 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), അഖിൽ (22), അഭിജിത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേ പുന്നമറ്റം ഇടത്തൊട്ടിയിൽ നിയാസിനെ (22) ആണ് ഇവർ മർദിച്ച് അവശനാക്കിയത്. നിയാസ് ഉറവക്കുഴിയിലുള്ള വീട്ടമ്മയെ ശല്യം ചെയ്തു.
ഇതേ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. അക്രമികൾക്ക് ആളു മാറിയതാണെന്നു നിയാസും ബന്ധുക്കളും വാദിക്കുന്നത്. നിയാസിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha

























