'പീഡിപ്പിച്ചവനെ പഴിക്കുന്നതിനെക്കാൾ ആവേശത്തോടെ ഇരയായ പെണ്ണിന്റെ മുഖം തേടുന്ന ഞരമ്പ് രോഗികളുടെ മുമ്പിലേക്കാണ് പേര് എറിഞ്ഞുകൊടുക്കുന്നത്. കൊത്തി കീറുന്ന ജോലിയും, മനസ്സ് തകർക്കുന്ന ജോലിയും അവർ ഏറ്റെടുത്തു. പുലഭ്യ മാതൃക അദ്ദേഹം തന്നെ കാട്ടുന്നു. ഈ മോഡൽ പൊതുസമൂഹം പകര്‍ത്താന്‍ ആഹ്വാനം. വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട് മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം...' നടൻ വിജയ് ബാബുവിനെതിരെ ശക്തമായി പ്രതികരിച്ച് ഡോക്ടർ സി.ജെ. ജോൺ

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് പുറത്ത് വന്നത് ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. സംഭവദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയ നടൻ നടിയുടെ പേരുൾപ്പടെ പറയുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സി.ജെ. ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട് മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം. എന്നാൽ ഇയാള്‍ റിയൽ ലോകത്തിലേക്ക് വരുമ്പോൾ അടി തെറ്റുമോ? അതോ പെണ്ണിനെ വെറും ഇലയാക്കി തളര്‍ത്തി നിശ്ശബ്ദയാക്കാമെന്ന നാട്ടുനടപ്പ് ധൈര്യം രക്ഷിക്കുമോ?എന്ന ചോദ്യങ്ങളാണ് നടൻ വിജയ് ബാബുവിനെതിരെ ഡോക്ടർ സി.ജെ. ജോൺ ചോദിക്കുന്നത്.
ഡോക്ടർ സി. ജെ. ജോൺ പങ്കുവച്ച കുറിപ്പ് വായിക്കാം;
സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്ക് എതിരെ കുറ്റാരോപിതനായ വ്യക്തി ആണ്‍പകയോടെ നടത്തുന്ന പ്രതികരണത്തിന് സിനിമാ സ്റ്റൈല്‍ രൂപം ഉണ്ടായിരിക്കുന്നു. നായകന്‍ ഫെയ്സ്ബുക്ക് ലൈവ് വരുന്നു. ഘന ഗംഭീരഭാവത്തില്‍ കുറെ നേരം മൗനമായി ഇരുന്ന് സസ്പെന്‍സ് സൃഷ്ടിക്കുന്നു. പിന്നെ വ്യാജ ആരോപണമെന്ന ന്യായത്തില്‍ ഇരയുടെ കുപ്പായം സ്വയം അണിയുന്നു. നിയമത്തിന് പുല്ലുവിലയെന്ന് ചൊല്ലി പെണ്ണിന്റെ പേര് വിളിച്ച് വിളിച്ച് പറഞ്ഞ് ഒരു ആണത്ത അശ്ലീലം കാട്ടുന്നു.
പീഡിപ്പിച്ചവനെ പഴിക്കുന്നതിനെക്കാൾ ആവേശത്തോടെ ഇരയായ പെണ്ണിന്റെ മുഖം തേടുന്ന ഞരമ്പ് രോഗികളുടെ മുമ്പിലേക്കാണ് പേര് എറിഞ്ഞുകൊടുക്കുന്നത്. കൊത്തി കീറുന്ന ജോലിയും, മനസ്സ് തകർക്കുന്ന ജോലിയും അവർ ഏറ്റെടുത്തു. പുലഭ്യ മാതൃക അദ്ദേഹം തന്നെ കാട്ടുന്നു. ഈ മോഡൽ പൊതുസമൂഹം പകര്‍ത്താന്‍ ആഹ്വാനം. വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട് മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം. എന്നാൽ ഇയാള്‍ റിയൽ ലോകത്തിലേക്ക് വരുമ്പോൾ അടി തെറ്റുമോ? അതോ പെണ്ണിനെ വെറും ഇലയാക്കി തളര്‍ത്തി നിശ്ശബ്ദയാക്കാമെന്ന നാട്ടുനടപ്പ് ധൈര്യം രക്ഷിക്കുമോ?
ഒരാളുടെ ഭാവിയെ ഹിംസിക്കാന്‍ പോന്ന പ്രഹരശേഷിയുള്ള വ്യാജ ആരോപണമാണോ, അതോ ഉയര്‍ന്ന പദവി ഉപയോഗിച്ചുള്ള യാഥാര്‍ത്ഥ ചൂഷണമാണോ? ഇതിലെ സത്യം സ്ഥാപിച്ച് എടുക്കാനുള്ള നിയമത്തിന്റെ വഴി അറിയാത്ത പൊട്ടനാണോ കഥാനായകന്‍? വീഡിയോ പിന്‍വലിച്ചത് കൊണ്ട് കോട്ടം തീരില്ല. പുതിയ കാലങ്ങളില്‍ ഈ പുതിയ ലോകത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? ഒരു പിടിയുമില്ല.
https://www.facebook.com/Malayalivartha
























