വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ, കൊച്ചിയിലെ ഫ്‌ളാറ്റിലെ റെയ്ഡിന് പിന്നാലെ പീഡനം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന, നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നൽകി പോലീസ്.വിജയ് ബാബു രാജ്യം വിട്ടിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുകയാണ് പോലീസിന്റെ ലക്ഷ്യം. വിജയ് ബാബു രാജ്യം വിട്ടോയെന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ വ്യക്തത വരും.
ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഒളിവില്‍ പോയ വിജയ് ബാബുവിനെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിട്ടുണ്ട്.അതിനിടെ, വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പോലീസ് രാവിലെ റെയ്ഡ് നടത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി.
പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നുകമ്മീഷണര്‍ സിറ്റി പോലീസ് സി.എച്ച് നാഗരാജു പറഞ്ഞു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിനും എറണാകുളം സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിവ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ. തന്നെ ശാരീരികമായും മാനസികമായും വിജയ് ബാബു പീഡിപ്പിച്ചു. ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























