'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ് എന്ന പൂർണ അറിവുണ്ടായിരിക്കെ ഒരാൾ അതിനു മുതിരുന്നുണ്ട് എങ്കിൽ അയാൾ എത്രമാത്രം ക്രിമിനൽ മൈൻഡ് ള്ള ആളായിരിക്കണം. ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും സെർച്ച് ചെയ്യപ്പെട്ടിട്ടുണ്ട്...' ശ്രുതി കിഷൻ കുരുവി കുറിക്കുന്നു

മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി കിഷൻ കുരുവി എന്ന യുവതി . വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ മുൻനിർത്തി അദ്ദേഹത്തെ വെള്ളപൂശുന്നവർക്കുള്ള മറുപടി കൂടിയാണ് ശ്രുതിയുടെ ഈ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
Marital rape പോലും പൊറുക്കാൻ കഴിയാത്തതാണ്. സമ്മതത്തോടെ എത്ര തവണ സെക്സിൽ ഏർപ്പെട്ടു എന്നതിലല്ല താല്പര്യമില്ലാതെ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിൽ, ചൂഷണത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട് എങ്കിൽ നിശ്ചയമായും ശബ്ദമുയർത്താൻ അവകാശമുണ്ട്.
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും കഥകൾ കൂടുതൽ കൂടുതലായി പുറത്തുവരുമ്പോൾ ഇരകൾ വേട്ടയാടപ്പെടുകയും കുറ്റാരോപിതർ ഇരകൾക്കെതിരായി രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നത് സ്വാഭാവിക കാഴ്ചയായി മാറുന്നു. വിജയ് ബാബു തെറ്റുകാരനാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഒരു victim നെ ഒരു കുറ്റാരോപിതൻ പരസ്യമായി അപമാനിക്കുന്നത് നീതി ന്യായ വ്യവസ്ഥയെ പുച്ഛിക്കുന്നതിന് തുല്യമാണ്.
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ് എന്ന പൂർണ അറിവുണ്ടായിരിക്കെ ഒരാൾ അതിനു മുതിരുന്നുണ്ട് എങ്കിൽ അയാൾ എത്രമാത്രം ക്രിമിനൽ mind ഉള്ള ആളായിരിക്കണം. ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും സെർച്ച് ചെയ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയെ സൈബർ വേട്ടയ്ക്ക് കൂടി ഇരയാക്കാൻ പൊതു സമൂഹത്തിന് എറിഞ്ഞുകൊടുത്തിട്ട് അയാൾ ചിരിക്കുകയാണ്. നീതി ന്യായ വ്യവസ്ഥയെ നോക്കി തന്നെ.
https://www.facebook.com/Malayalivartha
























