വയനാട് കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍, പോലീസ് പരിശേധനയിൽ കണ്ടെത്തിയത് ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസ് വയറുകളും

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. നിലമ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയിലായിട്ടുണ്ട്. കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫ് (47) നെയാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍.കേസില്‍ ഉള്‍പ്പെട്ട മറ്റൊരാളും കസ്റ്റഡിയിലുള്ള അഷ്‌റഫിന്റെ സഹോദരനുമായ നൗഷാദിന്റെ ബന്ധുവിന്റെ പറമ്പില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസ് വയറുകളുമാണ് പോലീസ് കണ്ടെത്തിയത്. ഒമ്പത് ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്റര്‍ ഫ്യൂസ് വയർ, 4 മൊബൈല്‍ ഫോണുമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ബോംബ്- ഡോഗ് സ്‌ക്വാഡുകള്‍ എത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha
























