'റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബലാൽസംഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല...' ജോമോൾ ജോസഫ് കുറിക്കുന്നു
മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി വന്നതിന് പിന്നാലെ നിരവധിപേരാണ് പലവിധത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത്‍ എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെൺകുട്ടികളും, ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബലാൽസംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്...' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കള്ള നാണയങ്ങളെ തുരത്തുക തന്നെ വേണം..
സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെൺകുട്ടികളും, ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബലാൽസംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്..
ഇവർ പറയുന്നത് കേട്ടാൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണ് എന്ന തോന്നൽ ഉണ്ടാകുന്നു. റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബലാൽസംഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല.. സ്ത്രീ പക്ഷ നിയമങ്ങൾ ഉപയോഗിച്ച് റിവഞ്ച് തീർക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്..
"ഒരു തവണ ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ അയാൾ ശാരീരികമായി ഉപദ്രവിച്ചു" എന്നത് ആ പെൺകുട്ടിയുടെ വാക്കുകൾ ആണ്. അത്തരം ഉപദ്രവം അയാളിൽ നിന്നും ഉണ്ടായി എങ്കിൽ അത് വലിയ തെറ്റാണ്. പെൺകുട്ടി പറഞ്ഞ ആ വാക്കുകൾക്ക് ഇടയിൽ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാൻ കഴിഞ്ഞത്. ഇത്രയും കാലമായി അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന പെൺകുട്ടിയുടെ ആരോപണം ഇതിൽ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ? Me Too എന്നത് ശക്തമായ ഒരു ക്യാമ്പയിൻ ആണ്.
കള്ള ആരോപണവുമായി വ്യക്തികളെ തകർക്കാനോ വ്യക്തിവിരോധം തീർക്കാനോ സ്വാർത്ഥ താല്പര്യങ്ങൾക്കായോ ആരെങ്കിലും #me_too ക്യാമ്പയിനെ ദുരുപയോഗം ചെയ്‌താൽ അതുവഴി Me Too ക്യാമ്പയിന്റെ തന്നെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കൂ. അത്തരം എന്ത് നീക്കങ്ങളും ചെറുത്‌ത് തോൽപ്പിക്കപ്പെട്ടില്ല എങ്കിൽ, ദുരിതങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും.. അതുകൊണ്ട് കള്ള നാണയങ്ങളെ തിരിച്ചറിയുകയും, തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്.. യഥാർത്ഥ ഇരകളെയും സർവൈവർമാരെയും കഷ്ടത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..
https://www.facebook.com/Malayalivartha
























