കെ. റെയിൽ സംവാദം ചീറ്റി കുളമായി, ഈ പതിനാല് ചോദ്യങ്ങൾക്കുള്ള ഉത്തരമെവിടെ? സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ച് പ്രൊഫ.ആർവിജി മേനോൻ

വിവാദങ്ങൾക്കിടെ കെ. റെയിൽ അധികൃതർ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സംവാദം നടന്നു. രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം നടന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാല്‍ സജീവമായിരുന്നു കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദം. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.
കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം പ്രൊഫ.ആർവിജി മേനോൻ അവതരിപ്പിച്ചു. അതേസമയം, സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു. സംവാദത്തില്‍ കാണികളില്‍ നിന്നും ചോദ്യമുയര്‍ന്നു. ആദ്യം കെഎസ്ആര്‍ടിസിയെ നന്നാക്കിക്കൂടെ എന്നായിരുന്നു പൊതുപ്രവര്‍ത്തകന്‍ മുണ്ടേല ബഷീർ ചോദിച്ചത്. ചോദ്യത്തിന് കെ റെയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ ചര്‍ച്ച തുടരുകയായിരുന്നു.
മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ, ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും പദ്ധതിയെ എതിർത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോനും സംസാരിച്ചു. ജോസഫ് സി. മാത്യുവിനെ സംവാദത്തിലേക്ക് ക്ഷണിച്ച ശേഷം കാരണമൊന്നും പറയാതെ ഒഴിവാക്കിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. പിന്നാലെ സംവാദത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച് അലോക്വർമയും ജോസഫ് സി. മാത്യുവിന് പകരക്കാരനായി നിശ്ചയിച്ച ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്ന് പിന്മാറി. ഈ സംവാദത്തിൽ ഗൗരവകരമായ യാതൊരു വിഷയവും ചർച്ച ചെയ്യുമെന്ന് വിശ്വസിക്കാത്തതിനാലാണ് പിന്മാറിയത്.
വിദഗ്ധരെ സർക്കാർ ക്ഷണിച്ച് ഗൗരവകരമായി സംവാദം സംഘടിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അലോക് വർമ്മ കുറ്റപ്പെടുത്തി. താൻ തയാറാക്കിയ തയാറാക്കിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അംഗീകരാത്തിനായി ഡിപിആറിലേക്ക് ഉൾപ്പെടെ കടന്നതെന്ന് അലോക് വർമ പറയുന്നു. ഇതിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടില്ല. ഇതിന് വിരുദ്ധമായ കെ റെയിലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അലോക് വർമയുടെ പ്രതികരണം.
എന്നാൽ പകരക്കാരെ കണ്ടെത്താൻ ശ്രമം നടന്നെങ്കിലും അവസാന നിമിഷത്തിലെ അപ്രായോഗികത കണക്കിലെടുത്ത് നിലവിലുള്ളവരെ ഉൾപ്പെടുത്തി സംവാദത്തിന് തീരുമാനിക്കുകയായിരുന്നു. സർക്കാർ സംവാദമെന്ന നിലയിലാണ് ക്ഷണിച്ചതെങ്കിലും പിന്നീട് പിന്മാറിയെന്നാണ് അലോക് വർമ ഉയർത്തിയ വിമർശനം. എന്നാൽ കെ റെയിൽ തന്നെയാണ് തുടക്കം മുതൽ സംവാദത്തിന്റെ കാര്യങ്ങൾ മുന്നോട്ടുനീക്കിയതെന്നും സർക്കാർ ഇടപെട്ടിട്ടില്ലെന്നുമാണ് മറുവാദം. ഈ സാഹചര്യത്തിലാണ് അലോക് വർമയുടെ കത്തിന് സർക്കാർ മറുപടി നൽകാത്തത്.
https://www.facebook.com/Malayalivartha
























