കണ്ണടയ്ക്കുന്ന കേരളം; സാധാരണക്കാരെ സഹായിക്കാൻ അധികനികുതി ഉപേക്ഷിച്ചാൽ കുറയുക രണ്ട് രൂപ; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടി, കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ....
കഴിഞ്ഞ കുറച്ച് നാളുകളായി കുത്തനെ ഉയർന്ന ഇന്ധനവില സാധാരണക്കാരായ ജനങ്ങളെ വല്ലാതെ വലയിക്കുകയാണ്. ഇപ്പോൾ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപയെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇനിയും വില കൂടിയാൽ വരുമാനം വീണ്ടും കൂടുകയും ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
അങ്ങനെ കേരളത്തിൽ പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാത്രം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടിയിട്ടുണ്ട്. പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനം കിട്ടുന്നുവെന്നാണ് കണക്ക് ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ ഈ അധിക തുക വേണ്ടെന്നുവച്ച് ഇന്ധന വില കുറയ്ക്കണമെന്നാണു രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ അതേക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ല. എല്ലാ നികുതികളും കൃത്യമായി കിട്ടിയാൽപോലും ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നതുകാരണം പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്നാണ് ധനവകുപ്പ് കാരണം പറയുന്നത്.
കഴിയുന്നത്ര തന്നെ സ്രോതസ്സുകളിൽനിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. അങ്ങനെ പൊലീസും മോട്ടർ വാഹന വകുപ്പും വാഹന പരിശോധന കർശനമാക്കിയതു പോലും ഇതിനാണ് എന്നാണ് സൂചന.
കഴിഞ്ഞ 6 വർഷത്തിനിടെ തന്നെ ഒരു തവണ പെട്രോളിന് ഒരു രൂപ സംസ്ഥാന സർക്കാർ കുറയ്ക്കുകയും ചെയ്തിരുന്നു. ഇന്ധന വിലവർധന വഴി 2016–17 ൽ 700 കോടി രൂപ, 2017–18 ൽ 255 കോടി, 2018–19 ൽ 283 കോടി വീതം സർക്കാരിന് അധിക നികുതിവരുമാനം ലഭിച്ചിരുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ 2019–20 ൽ അധിക വരുമാനമില്ല. 2020–21 ൽ അധികം കിട്ടിയതാകട്ടെ 952 കോടിയുമാണ്.
അതേസമയം ‘14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം പോലുള്ള സംസ്ഥാനത്തെ പ്രധാനമന്ത്രി വിമർശിക്കുന്നതു ഖേദകരമാണ്. സാമൂഹികക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചു ധാരണയുള്ള ഭരണാധികാരിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ വിമർശനം.’ – എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
https://www.facebook.com/Malayalivartha























