പരാതിക്കാരിയായ നടിയുമായി വിജയ് ബാബു ആഡംബര ഹോട്ടലിലെത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്തെത്തിച്ച് ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്നത്; പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി; സകല തെളിവുകളും മാന്തിയെടുത്ത് പോലീസ്; വിജയ് ബാബുവിന് രക്ഷയില്ല

നടൻ വിജയ് ബാബുവിനെ കുടുക്കാൻ വല വിരിച്ച് കാത്തിരിക്കുകയാണ് പോലീസ്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് അന്വേഷണ സംഘം .ഏറ്റവുമൊടുവിലായി പുറത്ത് വരുന്ന വിവരമനുസരിച്ച് നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരിക്കുകയാണ്.
പീഡന പരാതിയുടെ വിശ്വാസ്യത ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് കിട്ടിയിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ഉൾപ്പെടെ എട്ട് സാക്ഷികൾ പൊലീസിന് മൊഴി നൽകി.നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരിക്കുന്നത് കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. മയക്കു മരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിലാ ക്കിയ ശേഷം വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
നടിയുടെ ഈ മൊഴികൾ സത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പോലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെന്നു. പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിക്കുകയുണ്ടായി .
ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ച് കഴിഞ്ഞിരിക്കുന്നു . സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുവാനിരിക്കുകയാണ് . എട്ട് സാക്ഷികളുടെ മൊഴി എടുത്തു. അതിൽ ചലച്ചിത്ര പ്രവർത്തകരുമുണ്ട് . കൂടുതൽ സാക്ഷികളുടെ മൊഴിൾ രേഖപ്പെടുത്തുന്നുണ്ട്.
പരാതിക്കാരി നൽകിയ മൊഴി ശെരി എന്ന് തെളിയിക്കുന്ന തെളിവുകൾ സാക്ഷികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹർജി നൽകുവാനിരിക്കുകയാണ്. താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു .ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കുവാനാണ് സാധ്യത.
വിജയ് ബാബു ഒളിവിലിരുന്നാലും കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങുക എന്ന ലക്ഷ്യമാണ് പൊലീസിനുള്ളത്.അന്വേഷണസംഘത്തിൻ്റെ തീരുമാനം വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ്.എന്നാൽ കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കുവാനിരിക്കുകയാണ്. ജാമ്യഹർജി പരിഗണിക്കുന്ന സമയം കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത് .
പരാതിക്കാരി പൊലീസിനെ സമീപിച്ചതോടെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതി പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസ് എടുത്തതോടെ വിജയ് ബാബു വിദേശത്തേക്ക് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha























