Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കൊടുംക്രൂരത.... വഴക്കിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ഭാര്യയെ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കൃത്യം നടത്തിയത്, പിതാവിനെ ഭയന്ന് മൂത്ത കുട്ടി പോയില്ല, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി ഡോര്‍ ലോക്ക് ചെയ്തു, ലൈറ്റര്‍ കത്തിച്ചതോടെ മകള്‍ ഫോണില്‍ 'ഞങ്ങളെ കൊല്ലാന്‍ പോവുന്നേ' എന്ന് നിലവിളിച്ചപ്പോഴേക്കും തീ ആളി കത്തി, ഒടുവില്‍....

06 MAY 2022 06:41 AM IST
മലയാളി വാര്‍ത്ത

കൊടുംക്രൂരത.... വഴക്കിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ഭാര്യയെ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കൃത്യം നടത്തിയത്, പിതാവിനെ ഭയന്ന് മൂത്ത കുട്ടി പോയില്ല, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി ഡോര്‍ ലോക്ക് ചെയ്തു, സംഭവമിങ്ങനെ....

പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ് മിനി പിക്കപ്പ് വാനിലുണ്ടാക്കിയ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. പൊള്ളലേറ്റതിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ഭര്‍ത്താവും മരിച്ചു. അഞ്ച് വയസുകാരിയായ മകള്‍ ഷിഫാന ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.തുവ്വൂര്‍ തെച്ചിയോടന്‍ മുഹമ്മദ് (52), ഭാര്യ ജാസ്മിന്‍ (37), മകള്‍ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്.

 



മൂത്ത മകള്‍ ഫര്‍ഷിദ (19) ഈ സമയം വീട്ടിലായിരുന്നു. കൊണ്ടിപ്പറമ്പ് റോഡില്‍ ഇന്നലെ രാവിലെ 11.15നാണ് സംഭവം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി സ്ഫോടനം നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് ജാസ്മിന്‍ സ്വന്തം വീട്ടിലേക്ക് പോയി.


പെരുന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദും നാട്ടിലെത്തി. പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഇന്നലെ ഭാര്യാവീടിന് സമീപത്തെത്തിയ മുഹമ്മദ്, ജാസ്മിനെ ഫോണില്‍ വിളിച്ച് കുട്ടികളുമായി എത്താന്‍ ആവശ്യപ്പെടുകയുണ്ടായി. മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തപെണ്‍കുട്ടി പിതാവിനെ പേടിച്ച് പോയില്ല. ജാസ്മിനെയും രണ്ട് മക്കളെയും പിക്കപ്പ് വാനില്‍ കയറ്റി ഡോര്‍ ലോക്ക് ചെയ്തു.



ജാസ്മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലര്‍ത്തിയതെന്ന് സംശയം.

21 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച കാലയളവില്‍ ജാസ്മിനെ ഉപേക്ഷിച്ച് മുഹമ്മദ് കാസര്‍കോട്ടേക്ക് പോയി. മറ്റൊരു വിവാഹവും കഴിച്ചു. ഈ ബന്ധം തകര്‍ന്നതോടെയാണ് വീണ്ടും ജാസ്മിനുമായി അടുത്തത്.

വാഹനത്തില്‍ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്ഫോടകവസ്തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു. പെട്രോളും ഒഴിച്ചിരുന്നു. ഡ്രൈവര്‍ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകള്‍ ഫാത്തിമ ജാസ്മിന്റെ സഹോദരി റസീനയെ ഫോണില്‍ വിളിച്ച് 'ഞങ്ങളെ കൊല്ലാന്‍ പോവുന്നേ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു.



തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബര്‍ തോട്ടത്തില്‍ ഇടിച്ചുനിന്നു. പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. കിണറ്റില്‍ ചാടിയത് രക്ഷപ്പെടാനോ ആത്മഹത്യയ്ക്കാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

റസീന ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാള്‍ കൊണ്ട് തീ കെടുത്തി. വാഹനത്തില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാല്‍ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ജാസ്മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞുപോയി.

മലപ്പുറത്ത് നിന്ന് ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡുകള്‍ എത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആസൂത്രിത കൊലപാതകമാണെന്നും സ്ഫോടകവസ്തുകള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിക്കുമെന്നും പോലീസ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (58 minutes ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends