കൊടുംക്രൂരത.... വഴക്കിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ഭാര്യയെ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കൃത്യം നടത്തിയത്, പിതാവിനെ ഭയന്ന് മൂത്ത കുട്ടി പോയില്ല, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി ഡോര്‍ ലോക്ക് ചെയ്തു, ലൈറ്റര്‍ കത്തിച്ചതോടെ മകള്‍ ഫോണില്‍ 'ഞങ്ങളെ കൊല്ലാന്‍ പോവുന്നേ' എന്ന് നിലവിളിച്ചപ്പോഴേക്കും തീ ആളി കത്തി, ഒടുവില്‍....

കൊടുംക്രൂരത.... വഴക്കിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ഭാര്യയെ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കൃത്യം നടത്തിയത്, പിതാവിനെ ഭയന്ന് മൂത്ത കുട്ടി പോയില്ല, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി ഡോര്‍ ലോക്ക് ചെയ്തു, സംഭവമിങ്ങനെ....
പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ് മിനി പിക്കപ്പ് വാനിലുണ്ടാക്കിയ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. പൊള്ളലേറ്റതിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ഭര്‍ത്താവും മരിച്ചു. അഞ്ച് വയസുകാരിയായ മകള്‍ ഷിഫാന ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.തുവ്വൂര്‍ തെച്ചിയോടന്‍ മുഹമ്മദ് (52), ഭാര്യ ജാസ്മിന്‍ (37), മകള്‍ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്.
മൂത്ത മകള്‍ ഫര്‍ഷിദ (19) ഈ സമയം വീട്ടിലായിരുന്നു. കൊണ്ടിപ്പറമ്പ് റോഡില്‍ ഇന്നലെ രാവിലെ 11.15നാണ് സംഭവം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച മിനി പിക്കപ്പ് വാനില്‍ ഭാര്യയെയും മക്കളെയും കയറ്റി സ്ഫോടനം നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് ജാസ്മിന്‍ സ്വന്തം വീട്ടിലേക്ക് പോയി.
പെരുന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദും നാട്ടിലെത്തി. പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഇന്നലെ ഭാര്യാവീടിന് സമീപത്തെത്തിയ മുഹമ്മദ്, ജാസ്മിനെ ഫോണില്‍ വിളിച്ച് കുട്ടികളുമായി എത്താന്‍ ആവശ്യപ്പെടുകയുണ്ടായി. മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തപെണ്‍കുട്ടി പിതാവിനെ പേടിച്ച് പോയില്ല. ജാസ്മിനെയും രണ്ട് മക്കളെയും പിക്കപ്പ് വാനില്‍ കയറ്റി ഡോര്‍ ലോക്ക് ചെയ്തു.
ജാസ്മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലര്‍ത്തിയതെന്ന് സംശയം.
21 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച കാലയളവില്‍ ജാസ്മിനെ ഉപേക്ഷിച്ച് മുഹമ്മദ് കാസര്‍കോട്ടേക്ക് പോയി. മറ്റൊരു വിവാഹവും കഴിച്ചു. ഈ ബന്ധം തകര്‍ന്നതോടെയാണ് വീണ്ടും ജാസ്മിനുമായി അടുത്തത്.
വാഹനത്തില്‍ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്ഫോടകവസ്തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു. പെട്രോളും ഒഴിച്ചിരുന്നു. ഡ്രൈവര്‍ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകള്‍ ഫാത്തിമ ജാസ്മിന്റെ സഹോദരി റസീനയെ ഫോണില്‍ വിളിച്ച് 'ഞങ്ങളെ കൊല്ലാന്‍ പോവുന്നേ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു.
തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബര്‍ തോട്ടത്തില്‍ ഇടിച്ചുനിന്നു. പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. കിണറ്റില്‍ ചാടിയത് രക്ഷപ്പെടാനോ ആത്മഹത്യയ്ക്കാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
റസീന ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാള്‍ കൊണ്ട് തീ കെടുത്തി. വാഹനത്തില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാല്‍ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ജാസ്മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞുപോയി.
മലപ്പുറത്ത് നിന്ന് ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡുകള്‍ എത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആസൂത്രിത കൊലപാതകമാണെന്നും സ്ഫോടകവസ്തുകള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിക്കുമെന്നും പോലീസ് .
"
https://www.facebook.com/Malayalivartha