Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

16 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ആദ്യ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിശ്വാസികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണിത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിന്റെ 270ാം വാര്‍ഷികത്തിലാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന വൈദികനല്ലാത്ത ആദ്യത്തെ സാധാരണ വിശ്വാസിയാണ് ദേവസഹായം പിള്ള എന്ന പ്രത്യേകതയുമുണ്ട്.

 



തീക്കനല്‍ പോലെയാണ് ദേവസഹായം പിള്ളയുടെ ജീവിതം. 1712 മുതല്‍ 1752 വരെയുള്ള കാലഘട്ടത്തിലാണ് ദേവസഹായം പിളള ജീവിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് നട്ടാലം പ്രദേശത്തെ മരുതക്കുളങ്ങരം എന്ന തറവാട്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് മതം മാറി ദേവസഹായം പിള്ളയായത്.

ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം എന്നിവയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യവിചാരകനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ജ്ഞാനപ്പൂവമ്മയെ വിവാഹം ചെയ്തു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട, പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യാധിപനായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനായിയുമായുള്ള സൗഹൃദമാണ് നീലകണ്ഠന്‍ പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്.

 



ക്രിസ്തുവിന്റെ ജീവിതത്തിലും ബൈബിള്‍ വചനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി പട്ടാരി എന്ന ഈശോസഭ വൈദികനില്‍ നിന്ന് 1745 മെയ് 17നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മതം മാറിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവത്രെ.

1757 ജനവരി 14ന് ആരുവാമൊഴിക്കടുത്ത് കാറ്റാടിമലയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. രാജ്യത്ത് ക്രിസ്തുമതത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ അന്യമതസ്ഥന്‍ ദേവസഹായം പിള്ളയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്



2012 ഡിസംബര്‍ 2ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. കമുകിന്‍തോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിളള വഴിയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് ദേവസഹായം പിള്ളയുടെ ശവകുടീരമുള്ളത്.

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ്പ്മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. ദേവസഹായം പിള്ളയുടെ സ്മരണപേറുന്ന കമുകിന്‍കോട് ഗ്രാമത്തിനും വിശുദ്ധ അന്തോണീസ് തീര്‍ഥാടന കേന്ദ്രത്തിനും ഇത് പ്രാര്‍ഥനയുടെ നിമിഷം കൂടിയാണ്. കമുകിന്‍കോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിള്ള മൂലമാണെന്നാണ് വിശ്വാസം. ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ച തിരുനല്‍വേലി വടക്കന്‍കുളം പള്ളി തിരുന്നാളിലെ തേരെഴുന്നള്ളത്തിന് കമുകിന്‍കോട്ടില്‍ നിന്നും വിശ്വാസികള്‍ വര്‍ഷം തോറും പോകുന്നുണ്ട്.

 



ദേവസഹാ!യം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയുടെ സാന്നിധ്യത്തില്‍ ജൂണ്‍ 5 ന് കാറ്റാടിമലയില്‍ നടക്കും. അതിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (1 hour ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (3 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (4 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (4 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (5 hours ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (6 hours ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (6 hours ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (7 hours ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (7 hours ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (8 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (9 hours ago)

Malayali Vartha Recommends