Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

16 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ആദ്യ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിശ്വാസികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണിത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിന്റെ 270ാം വാര്‍ഷികത്തിലാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന വൈദികനല്ലാത്ത ആദ്യത്തെ സാധാരണ വിശ്വാസിയാണ് ദേവസഹായം പിള്ള എന്ന പ്രത്യേകതയുമുണ്ട്.

 



തീക്കനല്‍ പോലെയാണ് ദേവസഹായം പിള്ളയുടെ ജീവിതം. 1712 മുതല്‍ 1752 വരെയുള്ള കാലഘട്ടത്തിലാണ് ദേവസഹായം പിളള ജീവിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് നട്ടാലം പ്രദേശത്തെ മരുതക്കുളങ്ങരം എന്ന തറവാട്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് മതം മാറി ദേവസഹായം പിള്ളയായത്.

ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം എന്നിവയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യവിചാരകനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ജ്ഞാനപ്പൂവമ്മയെ വിവാഹം ചെയ്തു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട, പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യാധിപനായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനായിയുമായുള്ള സൗഹൃദമാണ് നീലകണ്ഠന്‍ പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്.

 



ക്രിസ്തുവിന്റെ ജീവിതത്തിലും ബൈബിള്‍ വചനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി പട്ടാരി എന്ന ഈശോസഭ വൈദികനില്‍ നിന്ന് 1745 മെയ് 17നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മതം മാറിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവത്രെ.

1757 ജനവരി 14ന് ആരുവാമൊഴിക്കടുത്ത് കാറ്റാടിമലയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. രാജ്യത്ത് ക്രിസ്തുമതത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ അന്യമതസ്ഥന്‍ ദേവസഹായം പിള്ളയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്



2012 ഡിസംബര്‍ 2ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. കമുകിന്‍തോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിളള വഴിയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് ദേവസഹായം പിള്ളയുടെ ശവകുടീരമുള്ളത്.

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ്പ്മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. ദേവസഹായം പിള്ളയുടെ സ്മരണപേറുന്ന കമുകിന്‍കോട് ഗ്രാമത്തിനും വിശുദ്ധ അന്തോണീസ് തീര്‍ഥാടന കേന്ദ്രത്തിനും ഇത് പ്രാര്‍ഥനയുടെ നിമിഷം കൂടിയാണ്. കമുകിന്‍കോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിള്ള മൂലമാണെന്നാണ് വിശ്വാസം. ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ച തിരുനല്‍വേലി വടക്കന്‍കുളം പള്ളി തിരുന്നാളിലെ തേരെഴുന്നള്ളത്തിന് കമുകിന്‍കോട്ടില്‍ നിന്നും വിശ്വാസികള്‍ വര്‍ഷം തോറും പോകുന്നുണ്ട്.

 



ദേവസഹാ!യം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയുടെ സാന്നിധ്യത്തില്‍ ജൂണ്‍ 5 ന് കാറ്റാടിമലയില്‍ നടക്കും. അതിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (8 minutes ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (19 minutes ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (31 minutes ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (35 minutes ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (38 minutes ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (59 minutes ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (1 hour ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (1 hour ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (1 hour ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (1 hour ago)

അടച്ചിട്ട മുറിയിലിട്ട് പൂങ്കുഴലിയെ ഉരുട്ടി തലച്ചോറുള്ളവരാ കൊടതിയിലിരിക്കുന്ന, കുഴലിയുടെ കിളി പാറി ..!രാഹുൽ പുറത്തേയ്ക്ക്  (2 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി  (2 hours ago)

കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (2 hours ago)

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

Malayali Vartha Recommends