Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

16 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ആദ്യ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിശ്വാസികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണിത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിന്റെ 270ാം വാര്‍ഷികത്തിലാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന വൈദികനല്ലാത്ത ആദ്യത്തെ സാധാരണ വിശ്വാസിയാണ് ദേവസഹായം പിള്ള എന്ന പ്രത്യേകതയുമുണ്ട്.

 



തീക്കനല്‍ പോലെയാണ് ദേവസഹായം പിള്ളയുടെ ജീവിതം. 1712 മുതല്‍ 1752 വരെയുള്ള കാലഘട്ടത്തിലാണ് ദേവസഹായം പിളള ജീവിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് നട്ടാലം പ്രദേശത്തെ മരുതക്കുളങ്ങരം എന്ന തറവാട്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് മതം മാറി ദേവസഹായം പിള്ളയായത്.

ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം എന്നിവയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യവിചാരകനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ജ്ഞാനപ്പൂവമ്മയെ വിവാഹം ചെയ്തു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട, പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യാധിപനായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനായിയുമായുള്ള സൗഹൃദമാണ് നീലകണ്ഠന്‍ പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്.

 



ക്രിസ്തുവിന്റെ ജീവിതത്തിലും ബൈബിള്‍ വചനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി പട്ടാരി എന്ന ഈശോസഭ വൈദികനില്‍ നിന്ന് 1745 മെയ് 17നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മതം മാറിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവത്രെ.

1757 ജനവരി 14ന് ആരുവാമൊഴിക്കടുത്ത് കാറ്റാടിമലയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. രാജ്യത്ത് ക്രിസ്തുമതത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ അന്യമതസ്ഥന്‍ ദേവസഹായം പിള്ളയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്



2012 ഡിസംബര്‍ 2ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. കമുകിന്‍തോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിളള വഴിയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് ദേവസഹായം പിള്ളയുടെ ശവകുടീരമുള്ളത്.

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ്പ്മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. ദേവസഹായം പിള്ളയുടെ സ്മരണപേറുന്ന കമുകിന്‍കോട് ഗ്രാമത്തിനും വിശുദ്ധ അന്തോണീസ് തീര്‍ഥാടന കേന്ദ്രത്തിനും ഇത് പ്രാര്‍ഥനയുടെ നിമിഷം കൂടിയാണ്. കമുകിന്‍കോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിള്ള മൂലമാണെന്നാണ് വിശ്വാസം. ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ച തിരുനല്‍വേലി വടക്കന്‍കുളം പള്ളി തിരുന്നാളിലെ തേരെഴുന്നള്ളത്തിന് കമുകിന്‍കോട്ടില്‍ നിന്നും വിശ്വാസികള്‍ വര്‍ഷം തോറും പോകുന്നുണ്ട്.

 



ദേവസഹാ!യം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയുടെ സാന്നിധ്യത്തില്‍ ജൂണ്‍ 5 ന് കാറ്റാടിമലയില്‍ നടക്കും. അതിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (8 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (33 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (39 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (56 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends