Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

16 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ആദ്യ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിശ്വാസികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണിത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിന്റെ 270ാം വാര്‍ഷികത്തിലാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന വൈദികനല്ലാത്ത ആദ്യത്തെ സാധാരണ വിശ്വാസിയാണ് ദേവസഹായം പിള്ള എന്ന പ്രത്യേകതയുമുണ്ട്.

 



തീക്കനല്‍ പോലെയാണ് ദേവസഹായം പിള്ളയുടെ ജീവിതം. 1712 മുതല്‍ 1752 വരെയുള്ള കാലഘട്ടത്തിലാണ് ദേവസഹായം പിളള ജീവിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് നട്ടാലം പ്രദേശത്തെ മരുതക്കുളങ്ങരം എന്ന തറവാട്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് മതം മാറി ദേവസഹായം പിള്ളയായത്.

ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം എന്നിവയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യവിചാരകനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ജ്ഞാനപ്പൂവമ്മയെ വിവാഹം ചെയ്തു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട, പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യാധിപനായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനായിയുമായുള്ള സൗഹൃദമാണ് നീലകണ്ഠന്‍ പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്.

 



ക്രിസ്തുവിന്റെ ജീവിതത്തിലും ബൈബിള്‍ വചനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി പട്ടാരി എന്ന ഈശോസഭ വൈദികനില്‍ നിന്ന് 1745 മെയ് 17നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മതം മാറിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവത്രെ.

1757 ജനവരി 14ന് ആരുവാമൊഴിക്കടുത്ത് കാറ്റാടിമലയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. രാജ്യത്ത് ക്രിസ്തുമതത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ അന്യമതസ്ഥന്‍ ദേവസഹായം പിള്ളയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്



2012 ഡിസംബര്‍ 2ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. കമുകിന്‍തോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിളള വഴിയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് ദേവസഹായം പിള്ളയുടെ ശവകുടീരമുള്ളത്.

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ്പ്മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. ദേവസഹായം പിള്ളയുടെ സ്മരണപേറുന്ന കമുകിന്‍കോട് ഗ്രാമത്തിനും വിശുദ്ധ അന്തോണീസ് തീര്‍ഥാടന കേന്ദ്രത്തിനും ഇത് പ്രാര്‍ഥനയുടെ നിമിഷം കൂടിയാണ്. കമുകിന്‍കോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിള്ള മൂലമാണെന്നാണ് വിശ്വാസം. ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ച തിരുനല്‍വേലി വടക്കന്‍കുളം പള്ളി തിരുന്നാളിലെ തേരെഴുന്നള്ളത്തിന് കമുകിന്‍കോട്ടില്‍ നിന്നും വിശ്വാസികള്‍ വര്‍ഷം തോറും പോകുന്നുണ്ട്.

 



ദേവസഹാ!യം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയുടെ സാന്നിധ്യത്തില്‍ ജൂണ്‍ 5 ന് കാറ്റാടിമലയില്‍ നടക്കും. അതിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (2 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (2 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (2 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (2 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (2 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (2 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (3 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (3 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (3 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (3 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (5 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (6 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (7 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (7 hours ago)

Malayali Vartha Recommends