Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ? എല്ലാം വ്യക്തമായി ദിലീപ് എങ്ങനെ കൃത്യമായി ഷൂട്ട് ചെയ്തു... ഓരോന്നായി പുറത്ത് വരുന്നു.... നടുക്കുന്ന ആ വെളിപ്പെടുത്തൽ

16 MAY 2022 11:07 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഷകനെ തൊട്ടതോടെ സംഭവിച്ചത് ചെറിയ കാര്യങ്ങൾ ഒന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം വരെ ആ സംഭവങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. എന്നാലിപ്പോഴിതാ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കേസില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്‍ പിള്ളയ്ക്കും ഫിലിപ്പ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ കേസെടുക്കാന്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരുന്ന ആളുകളാണ് ഞങ്ങളെന്ന് വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അവസാനം കോടതി തന്നെ ചോദിച്ചിരിക്കുകയാണ് വക്കീലന്മാർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്.

ഒടുവില്‍ വധഗൂഡാലോചന കേസില്‍ ഫിലിപ്പ് ടി വർഗീസിനേയും സുജ മേനോനേയും പ്രതിചേർക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പൊലീസിന്റെ ഈ നീക്കം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയാണ് വരുന്നത്. യഥാർത്ഥത്തില്‍ ഈ രണ്ട് വക്കീലന്‍മാരേയും വധഗൂഡാലോചന കേസിലല്ല പൊലീസ് പ്രതിചേർക്കേണ്ടത്. അവരെ നടി ആക്രമിക്കപ്പെട്ട കേസില്‍ വേണം പ്രതിചേർക്കാന്‍. ആ പ്രതിപ്പട്ടികയിലേക്ക് രാമന്‍പിള്ളയേയും ചേർക്കണം. എത്ര തെളിവുകളാണ് ഇവർക്കെതിരായി ഉള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വക്കീലന്മാരെ പ്രതിയാക്കാന്‍ നിയമോപദേശം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകളാണ് ഇവരുടെ നിർദേശപ്രകാരം സായി ശങ്കർ നശിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കേസില്‍ വേണം ഇവരെയെല്ലാം പ്രതി ചേർക്കാന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയാണ് സാഗർ.

ഈ സാഗറിന് അഞ്ച് ലക്ഷം രൂപ കൊടുത്തതും വീണ്ടുമൊരു 5 ലക്ഷം രൂപയ്ക്ക് വന്നിരുന്നതുമെല്ലാം ഈ ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിലാണെന്നതിന്റെ ഓഡിയോ തെളിവുകളുണ്ടല്ലോ. അന്വേഷണ സംഘത്തിന്റെ ഇതിന്റെ ക്ലിയറന്‍സ് ഫോറന്‍സിക് ലാബില്‍ നിന്നും ഇതുവരെ കിട്ടിയില്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തൃശ്ശൂർ മുതല്‍ ഇങ്ങ് അത്താണിയിലെ ലാലിന്റെ വീട് വരെ ദിലീപും സംഭവും റീ ക്രിയേറ്റ് ചെയ്തെന്ന പുതിയ തെളിവും പുറത്ത് വന്നില്ലേ. ഈ കുറ്റകൃത്യമോ അതിന്റെ ദൃശ്യങ്ങളോ കാണാത്ത ദിലീപ് എങ്ങനെയാണ് ഇത് ഇത്ര കൃത്യമായി ഷൂട്ട് ചെയ്യുന്നത്. ക്യമാറയുടെ ആംഗിള്‍ പോലും തെറ്റുന്നില്ല. ഈ സമയത്ത് ഫിലിപ്പ് ടി വർഗീസും സുജേഷ് മേനോനും ആ വാഹനത്തിലുണ്ടായിരുന്നു. ഇത്തരമൊരു സംഭവത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ആർക്കും ഒരു അനക്കം ഇല്ല. ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ.

ഈ തെളിവുകളൊന്നും ആരും കാണുന്നില്ല. കോടതിയില്‍ ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കൊടുക്കണമെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാത്തത് ഒന്നുമല്ലാലോ. ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് തടഞ്ഞ് വെച്ചിരിക്കുകയാണെങ്കില്‍ അന്വേഷണ സംഘം അത് പുറത്ത് പറയണം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കേസില്‍ നടിക്ക് നീതി കിട്ടും എന്ന് വിശ്വസിച്ചിരുന്ന സമയത്താണല്ലോ ഈ തിരിമറിയെല്ലാം നടക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച കാര്യത്തിലടക്കം എത്ര തെളിവുകള്‍ കൊടുക്കാന്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. മുകളില്‍ നിന്നുള്ള സമ്മർദ്ദം കാരണം ഈ കേസില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് തന്നെ വേണം കരുതാന്‍. മുപ്പതാം തീയതിക്ക് ഈ കുറ്റപത്രം സമർപ്പിക്കുമ്പോള്‍ അത് പാതവെന്തതാണോ അതോ ഒട്ടും വേവാത്തതാണോയെന്ന് അറിയാന്‍ കഴിയും. എങ്കില്‍പ്പോലും ഇപ്പോഴും പ്രതീക്ഷയുണ്ട്. അതിനാണ് അതീജിവതയടക്കം മുറവിളി കൂട്ടുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (39 minutes ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (46 minutes ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (1 hour ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (1 hour ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (1 hour ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (1 hour ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (1 hour ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (1 hour ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (1 hour ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (2 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (3 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (3 hours ago)

Malayali Vartha Recommends