Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ? എല്ലാം വ്യക്തമായി ദിലീപ് എങ്ങനെ കൃത്യമായി ഷൂട്ട് ചെയ്തു... ഓരോന്നായി പുറത്ത് വരുന്നു.... നടുക്കുന്ന ആ വെളിപ്പെടുത്തൽ

16 MAY 2022 11:07 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഷകനെ തൊട്ടതോടെ സംഭവിച്ചത് ചെറിയ കാര്യങ്ങൾ ഒന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം വരെ ആ സംഭവങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. എന്നാലിപ്പോഴിതാ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കേസില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്‍ പിള്ളയ്ക്കും ഫിലിപ്പ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ കേസെടുക്കാന്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരുന്ന ആളുകളാണ് ഞങ്ങളെന്ന് വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അവസാനം കോടതി തന്നെ ചോദിച്ചിരിക്കുകയാണ് വക്കീലന്മാർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്.

ഒടുവില്‍ വധഗൂഡാലോചന കേസില്‍ ഫിലിപ്പ് ടി വർഗീസിനേയും സുജ മേനോനേയും പ്രതിചേർക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പൊലീസിന്റെ ഈ നീക്കം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയാണ് വരുന്നത്. യഥാർത്ഥത്തില്‍ ഈ രണ്ട് വക്കീലന്‍മാരേയും വധഗൂഡാലോചന കേസിലല്ല പൊലീസ് പ്രതിചേർക്കേണ്ടത്. അവരെ നടി ആക്രമിക്കപ്പെട്ട കേസില്‍ വേണം പ്രതിചേർക്കാന്‍. ആ പ്രതിപ്പട്ടികയിലേക്ക് രാമന്‍പിള്ളയേയും ചേർക്കണം. എത്ര തെളിവുകളാണ് ഇവർക്കെതിരായി ഉള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വക്കീലന്മാരെ പ്രതിയാക്കാന്‍ നിയമോപദേശം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകളാണ് ഇവരുടെ നിർദേശപ്രകാരം സായി ശങ്കർ നശിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കേസില്‍ വേണം ഇവരെയെല്ലാം പ്രതി ചേർക്കാന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയാണ് സാഗർ.

ഈ സാഗറിന് അഞ്ച് ലക്ഷം രൂപ കൊടുത്തതും വീണ്ടുമൊരു 5 ലക്ഷം രൂപയ്ക്ക് വന്നിരുന്നതുമെല്ലാം ഈ ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിലാണെന്നതിന്റെ ഓഡിയോ തെളിവുകളുണ്ടല്ലോ. അന്വേഷണ സംഘത്തിന്റെ ഇതിന്റെ ക്ലിയറന്‍സ് ഫോറന്‍സിക് ലാബില്‍ നിന്നും ഇതുവരെ കിട്ടിയില്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തൃശ്ശൂർ മുതല്‍ ഇങ്ങ് അത്താണിയിലെ ലാലിന്റെ വീട് വരെ ദിലീപും സംഭവും റീ ക്രിയേറ്റ് ചെയ്തെന്ന പുതിയ തെളിവും പുറത്ത് വന്നില്ലേ. ഈ കുറ്റകൃത്യമോ അതിന്റെ ദൃശ്യങ്ങളോ കാണാത്ത ദിലീപ് എങ്ങനെയാണ് ഇത് ഇത്ര കൃത്യമായി ഷൂട്ട് ചെയ്യുന്നത്. ക്യമാറയുടെ ആംഗിള്‍ പോലും തെറ്റുന്നില്ല. ഈ സമയത്ത് ഫിലിപ്പ് ടി വർഗീസും സുജേഷ് മേനോനും ആ വാഹനത്തിലുണ്ടായിരുന്നു. ഇത്തരമൊരു സംഭവത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ആർക്കും ഒരു അനക്കം ഇല്ല. ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ.

ഈ തെളിവുകളൊന്നും ആരും കാണുന്നില്ല. കോടതിയില്‍ ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കൊടുക്കണമെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാത്തത് ഒന്നുമല്ലാലോ. ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് തടഞ്ഞ് വെച്ചിരിക്കുകയാണെങ്കില്‍ അന്വേഷണ സംഘം അത് പുറത്ത് പറയണം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കേസില്‍ നടിക്ക് നീതി കിട്ടും എന്ന് വിശ്വസിച്ചിരുന്ന സമയത്താണല്ലോ ഈ തിരിമറിയെല്ലാം നടക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച കാര്യത്തിലടക്കം എത്ര തെളിവുകള്‍ കൊടുക്കാന്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. മുകളില്‍ നിന്നുള്ള സമ്മർദ്ദം കാരണം ഈ കേസില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് തന്നെ വേണം കരുതാന്‍. മുപ്പതാം തീയതിക്ക് ഈ കുറ്റപത്രം സമർപ്പിക്കുമ്പോള്‍ അത് പാതവെന്തതാണോ അതോ ഒട്ടും വേവാത്തതാണോയെന്ന് അറിയാന്‍ കഴിയും. എങ്കില്‍പ്പോലും ഇപ്പോഴും പ്രതീക്ഷയുണ്ട്. അതിനാണ് അതീജിവതയടക്കം മുറവിളി കൂട്ടുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends