ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ കോപ്രായം...!
കൊല്ലം പത്തനാപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വൻ കവര്‍ച്ച. നഗരമധ്യത്തില്‍ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തില്‍ ആണ് മോഷണം നടന്നത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് ജീവനക്കാര്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി വരുത്താൻ തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറിയിട്ടുണ്ട്.
മോഷണ ശേഷം ദൈവത്തിന്റെ ഫോട്ടോ വച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്. തിരിട്ടു ഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കളാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പത്തനാപുരത്ത് ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നത് മോഷ്ടാക്കള്‍ക്ക് സഹായകരമായി കാണുമെന്ന് വിലയിരുത്തലിലാണ് പൊലീസ്.
https://www.facebook.com/Malayalivartha