ഗണേഷ് കുമാറിന്റെ 3 കോടി... വീണാ ജോർജ് ഉൽഘാടിച്ചു... ദേ കിടിക്കുന്നു താഴെ! ചൂൽ അല്ല, ചാട്ടവാറിനടിക്കണം.... ഗണേഷ് കുമാർ തൂത്ത് വാരിയ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണു! രോഗികൾ രക്ഷപ്പെട്ടത് ഭാഗ്യം

ഗണേഷ് കുമാൽ എംഎൽഎയ്ക്ക് ഇപ്പോൾ കണ്ടക ശനിയാണ്. കൈവച്ച സ്ഥലത്തൊക്കെ ആരൊക്കെയോ ചേർന്ന് കൊണ്ട് തിരിച്ചടികൾ കൊടുത്ത് കൊണ്ടിരിക്കുകയാണ്. അതിനു ഉദാഹരണമാണ് ഇന്നലെ കൊല്ലം പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവം, ഈ വിഷയം ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് ആണ് ഇപ്പോൾ തകർന്നു വീണിരിക്കുന്നത്. കെ. ബി. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ഈ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിപ്പോൾ ഗണേഷിന് ആകെ കലിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
കുറച്ച് കാലം മുൻപ് ഒരു ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരേയും ജീവനക്കാരേയും ശകാരിച്ച ശേഷം അവിടെ കിടന്ന ചൂലെടുത്ത് തൂത്തുവാരിയത് ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അതേ ആശുപത്രി തന്നെയാണ് ഇപ്പോഴും വിവാദത്തിലായിരിക്കുന്നത്. അന്ന് ജീവനക്കാരേയും ഡോക്ടർമാരേയും പറപ്പിച്ച വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു പക്ഷേ അതിനുള്ള മറുപണി ആയിരിക്കാം ഇപ്പോൾ കിട്ടിയത്.
കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് ഗണേഷ് കുമാർ എംഎൽഎ തന്നെ പറയുന്നുണ്ട്. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി പത്തിനുണ്ടായ അപകടം മറച്ചുവയ്ക്കാനും ശ്രമം നടന്നു.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.ബി.ഗണേഷ് കുമാർ. തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ ആശുപത്രിയിലേക്ക് ഇന്നലെ മാർച്ച് നടത്തുകയും വൻപ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മാർച്ച ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തരും പൊലീസും അൽസമയം ഉന്തും തള്ളും ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സീലിംഗ് തകർന്നത്. ഭാഗ്യവശാൽ ആളപായം ഒന്നുമില്ല. നേരത്തേയും ഇതേ ആശുപത്രിയെ ചൊല്ലി വിവാദമുണ്ടായിരുന്നു. എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ.
കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിന് എംഎൽഎ നേരത്തെ ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എംഎൽഎ എത്തിയത്. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാർ ക്ഷുഭിതനാകുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎല്‍എ ചൂലെടുത്ത് തറ തൂത്തുവാരി.വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും എംഎല്‍എ പറഞ്ഞു, ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
വൃത്തിയാക്കാന്‍ പറ്റാത്തവരെ പിരിച്ചുവിട്ട് പുതിയ തൂപ്പുകാരെ നിയമിക്കണമെന്നും എംഎല്‍എ പറഞ്ഞു. പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ജീവനക്കാരോട് ദേഷ്യസ്വരത്തില്‍ പറഞ്ഞു. നിങ്ങളുടെ വീട് ഇത്തരത്തിലാണോ സൂക്ഷിക്കാറുള്ളതെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.
ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടന്നതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരും എന്ന് അറിയിച്ചാണ് എംഎല്‍എ അന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
അതേസമയം, സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തകര്‍ന്ന സീലിങ് എത്രയും വേഗം നിര്‍മ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിര്‍ദേശം നൽകി.
എന്നാൽ ഈ വിഷയം ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. എംഎൽഎ കമ്മീഷൻ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിര്‍മ്മാണത്തിൽ ഉണ്ടായതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























