പിണറായിയുടെ വജ്രായുധം! ചീറ്റി.... സ്വപ്നയെ പൂട്ടും; സരിതയെ ഇറക്കി.... ക്രൈംബ്രാഞ്ച് തോറ്റിടത്ത് പാഞ്ഞെത്തി.... സരിത ആകെ ചമ്മി നാറി; അവസാനം പവനായി ശവമായി...

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ച വാർത്ത ഏവരും കേട്ടിട്ടുണ്ടാകും. അത് കഴിഞ്ഞ ദിവസം കോടതിയെ ക്രൈംബ്രാഞ്ച് സംഘം സമീപിച്ച് ആകെ നാണം കെട്ടതിന് പിന്നാലെയാണ് ഈ സംഭവം കൂടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടെന്ന വിവരം അറിയാനിടയായെന്നും അതിനാൽ മൊഴിയുടെ വിശദാംശങ്ങൾ അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം.
പക്ഷേ അതിലും കനത്ത തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്.
എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി കടുത്ത നിലപാട് സ്വീകരിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഒപ്പം കോടതി വ്യക്തമാക്കി. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിത. എസ്. നായർ വ്യക്തമാക്കുന്നത്.
അതേസമയം സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം 23-ന് എടുക്കും. ഇതിനിടെയാണ് സ്വർണ്ക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടത്. അഭിഭാഷകൻ ബി.എ ആളൂർ മുഖേനയാണ് സോളാർ കേസ് പ്രതി സരിത എസ്. നായർ അപേക്ഷ നൽകിയിരിക്കുന്നത്.
നേരത്തെ സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസിയല്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഡാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിരുന്നു. സ്വപ്നയും പി. സി. ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കെ. ടി. ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്. പി. സി. ജോർജ് തന്നെ പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.
മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി. ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജ്ജിൻറെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി.
ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയെ സാക്ഷിയാക്കി ഗൂഡാലോചന കേസിലെ അന്വേഷണം വ്യാപകമാക്കാനാണ് നീക്കം. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയെ സരിതയുടെ മൊഴി വെച്ച് കോടതിയിൽ അടക്കം നേരിടാനാണ് ശ്രമം.
https://www.facebook.com/Malayalivartha
























