Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...


ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...


കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്


പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...

ആ 48 മണിക്കൂര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നിര്‍ണ്ണായകം, അവര്‍ നിന്ന് വിയര്‍ക്കും; സ്വപ്‌ന എന്ത് പറഞ്ഞാലും അത് കയ്യാലപ്പുറത്തെ തേങ്ങ പോലെ, എങ്ങോട്ട് വീണാലും കേട് സഖാവിന് തന്നെ!! ഇ.ഡിയെ വെട്ടിച്ച് രഹസ്യമൊഴി ചോര്‍ത്താനും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം..

19 JUNE 2022 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്

ഓപ്പറേഷന്‍ ഡി-ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് കൈവശം വച്ചതിന് 116 കേസുകള്‍ ;123ഓളം പേർ അറസ്റ്റിൽ

ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...

ആര്യയ്ക്ക് സീറ്റ് നല്കാതിരുന്നതിൽ മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം: പത്താം ക്ലാസുകാരനെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ല...

കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്

48 മണിക്കൂറുകള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നിര്‍ണായകം. വരുന്ന ബുധനാഴ്ച രാവിലെ 10 വരെയാണ് നിര്‍ണായകം.ബുധനാഴ്ച പത്തു മണിക്ക് സ്വപ്ന സുരേഷ് ഇഡിക്ക് മുന്നില്‍ ഹാജരായി വിശദമായ മൊഴി നല്‍കും. രഹസ്യ മൊഴിയില്‍ പിണറായിക്കും കുടുംബത്തിനുമെതിരെ പരാമര്‍ശമുണ്ടെന്നിരിക്കെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി ചോദ്യം ചെയ്‌തേക്കും.
സ്വപ്ന സുരേഷ് 164 എ വഴി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താന്‍ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.


സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.  
ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ശേഖരിക്കാനും കോടതിയെ സമീപിച്ചു.

തിങ്കളാഴ്ച കോടതി ഈ അപേക്ഷ പരിഗണിക്കും. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ 164ല്‍ ഉള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി മൊഴി നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നല്‍കിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികള്‍ക്കായുള്ള നീക്കം.


ബുധനാഴ്ച സര്‍ക്കാരിന് നിര്‍ണായകമായി മാറുകയാണ്. സര്‍ക്കാര്‍ എന്തിനും തയ്യാറകണമെന്നാണ് ഉപദേശം.രഹസ്യമൊഴി ഇ.ഡിക്ക് നല്‍കുമ്പോള്‍ തന്നെ അത്

ചോരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെ ചോര്‍ന്നാല്‍ കേരളം കലാപകലുഷിതമാകും. വീണ്ടും നിര്‍ത്തുകള്‍ ചോരക്കളമാകും.മുഖ്യമന്ത്രിക്ക് റോഡിലിറങ്ങാന്‍ കഴിയാതെയാവും. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.


സ്വപനയുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.ആദ്യം ഷാജ് കിരണിനെ ഇറക്കിയാണ് സന്ധി സംഭാഷണം നടത്തിയത് എന്നാല്‍ സ്വപ്ന തന്നെ അത് പൊളിച്ചു. ഇതിന് ശേഷം പലരെയും സര്‍ക്കാര്‍ രംഗത്തിറക്കി. സ്വപ്നയെ ഒരു തരത്തിലും പ്രകോപിപ്പിക്കാതെയുള്ള നീക്കങ്ങളാണ് നടത്തിയത്.എന്നാല്‍ സ്വപ്‌ന പ്രകോപിതയായി കൊണ്ടിരുന്നു.

ഏതാനും മാസങ്ങള്‍ മുമ്പ് വരെ കോടതിക്ക് സ്വപ്ന സുരേഷിന്റെ മൊഴികള്‍ തീര്‍ത്തും വിശ്വാസമില്ലാതായിരുന്നു.. സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നായിരുന്നു കോടതിക്ക് സംശയം. ആരെയെങ്കിലും രക്ഷിക്കാന്‍ സ്വപ്ന ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു കോടതി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഭവിച്ചുകൊണ്ടിരുന്നത്. അതാണ് കോടതി സ്വപ്നയുടെ കാര്യത്തില്‍ അറച്ചു നിന്നത്.  
സ്വപ്നയുടെ ഫോണ്‍ സംഭാഷണം നിരന്തരം ചോര്‍ന്നത് കോടതി വളരെ ഗൗരവത്തിലാണെടുത്തത്. ജയിലില്‍ ഒരു പ്രതിക്ക് ഇത്രയേറെ സ്വാധീനം ലഭിക്കുന്നത് കോടതിയെ അത്ഭുതപ്പെടുത്തി. സ്വപ്നക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടെന്നും കോടതി കരുതി. അങ്ങനെയുള്ള ഒരു വ്യക്തിക്ക് തല്‍പരകക്ഷികള്‍ വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം മാത്രം. ഉദ്യോഗസ്ഥര്‍ വഴി ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാം.

സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവര്‍ത്തിച്ച മൊഴികള്‍ സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയതാണ് സംശയകരമായത്. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി.അത് കുറെ കാലം ആവര്‍ത്തിച്ചു.എന്നാല്‍ ശിവശങ്കര്‍ ജയിലിലായതോടെ ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി . ശിവശങ്കറെ നമ്പിയിട്ട് കാര്യമില്ലെന്ന് സ്വപ്ന ഒരു പക്ഷേ മനസിലാക്കി കാണണം.


അന്വേഷണം ആറാം മാസത്തിലേക്ക് കടന്നപ്പോള്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതിയത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 11ന് എന്‍.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതല്‍ നവംബര്‍ 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നല്‍കുന്നതുവരെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിച്ചിരുന്നത്.

സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് പ്രതി നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി കരുതുന്നത്.. എന്നാല്‍ ഇതേ മൊഴികളാണ് സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയത്..


സ്വപ്നയുടെ മൊഴിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ നവംബര്‍ 10ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനത്തിലാണ് സ്വപ്ന കുറെ കാലം കഴിഞ്ഞത്. സ്വപനക്ക് ഇത് വിവിധ ഇടപാടുകള്‍ നടത്താനുള്ള താവളമായി മാറും. അതാണ് കോടതിയെ സംശയമുനയില്‍ നിര്‍ത്താനുള്ള പ്രധാന കാരണം.


ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തതാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കര്‍ മിണ്ടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. അതിനു പകരം അദ്ദേഹം പുസ്തകമെഴുതി സ്വപ്നയെ പ്രകോപിപ്പിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണ ശിവശങ്കറിന് ലഭിച്ചുവെന്ന് മാത്രമല്ല അദ്ദേഹത്തിന് നിരന്തരം പുതിയ ലാവണങ്ങള്‍ ലഭിക്കുകയും ചെയ്തു. സ്വപ്ന മാത്രം കഷ്ടപ്പെട്ടും ദുരിതം അനുഭവിച്ചും ജീവിക്കുന്നു. ആര്‍ക്കും ഇത്തരമൊരു സാഹചര്യം ഈര്‍ഷ്യയുളവാക്കുന്നത് സ്വാഭാവികം മാത്രം. തന്നെ ശിവശങ്കറും മുഖ്യമന്ത്രിയുടെ കുടുംബവും ഉപയോഗിച്ച ശേഷം കളഞ്ഞെന്നാണ് സ്വപ്ന വിശ്വസിക്കുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് സ്വപ്ന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. സ്വപ്ന ഇന്ന് പ്രതികാരദാഹിയാണ്.


സ്വപ്നയുടെ കൈയിലാണ് പിണറായി കുടുംബത്തിന്റെ ഭാവി. അവര്‍ കനിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാന്‍ കഴിയാതെയാവും. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മധ്യസ്ഥ ഇടപെടലുകള്‍ സജീവമാകുന്നത്. ഇ. ഡിക്ക് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാതിരുന്നാല്‍ സ്വപ്നയുടെ ഭാവി സി പി എം ഏറ്റെടുക്കും. ഇങ്ങനെ സംഭവിക്കാതിരുന്നാല്‍ സ്വപ്നയുടെ കാര്യത്തില്‍ തീരുമാനമാകും.

ആദ്യം കോണ്‍സല്‍ ജനറലിന് വേണ്ടിയാണ് താന്‍ സ്വര്‍ണ്ണം കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയത്. രാജ്യങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വന്നാല്‍ താന്‍ രക്ഷപ്പെടുമെന്ന് സ്വപ്ന കരുതി. എറണാകുളത്തെ ചില ബുദ്ധിരാക്ഷസന്‍മാരായ വക്കീലന്‍മാരാണ് കടിച്ചാല്‍ പൊട്ടാത്ത നുണകള്‍ സ്വപ്നക്ക് ഓതി കൊടുത്തത്. അതെല്ലാം വെള്ളം കുടിക്കാതെ വിഴുങ്ങിയ സ്വപ്ന കസ്റ്റംസിനും എന്‍ ഐ എ ക്കും മുന്നില്‍ തന്റെ നുണകൊട്ടാരം പടുത്തുയര്‍ത്തി. ചോദ്യം ചെയ്യലിന്റെ ചില ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇതെല്ലാം വിശ്വസിച്ചു എന്നാണ് വിവരം. ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നു സ്വപ്നയുടെ പ്ലോട്ട്. എന്നാല്‍ സ്വപ്നയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഏജന്‍സികള്‍ തയ്യാറായില്ല.


മോശമല്ലാത്ത പങ്ക് താന്‍ അറ്റാഷെക്ക് കൊടുത്തെന്നും സ്വപ്ന തട്ടി മൂളിച്ചു. ഡിപ്ലോമാറ്റ് ബാഗില്‍ കൊണ്ടു വന്ന സ്വര്‍ണ്ണത്തില്‍ നിന്നും അറ്റാഷെ അറിയാതെ സ്വര്‍ണ്ണം അടിച്ചുമാറ്റിയതായി സ്വപ്ന വെളിപ്പെടുത്തി. അന്വേഷണ സംഘത്തെ വിശ്വസിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നില്‍. അറ്റാഷയെ താന്‍ പറ്റിച്ചെന്നും സ്വര്‍ണ്ണകുമാരി തട്ടിമൂളി. .

അതിനിടയില്‍ സ്വപ്നയിലൂടെ പുറത്തുവരുന്നത് സി പി എമ്മിന്റെ നാവാണെന്ന് ബി ജെ പി. കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. പഠിച്ച കള്ളിയായ സ്വപ്ന പറയുന്നതൊന്നും വിശ്വസിക്കരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും സ്വപ്നയുടെ തന്ത്രത്തില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേ സ്വര്‍ണ്ണമാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൊണ്ടുവന്നതെന്ന് ഇപ്പോള്‍ സ്വപന പറഞ്ഞത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (11 minutes ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (19 minutes ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (24 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (30 minutes ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (36 minutes ago)

കോണ്‍ഗ്രസ് ബീഹാറില്‍ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു; പ്രചരണത്തിന് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെ കണ്ടതേയില്ല; പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ്  (51 minutes ago)

ആനന്ദിന്റെ മരണം ദുഃഖകരമാണ്; വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നു; ആനന്ദിന്റെ മരണത്തിൽ പ്രതികരിച്ച് ബിജെപി  (59 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് കൈവശം വച്ചതിന് 116 കേസുകള്‍ ;123ഓളം പേർ അറസ്റ്റിൽ  (1 hour ago)

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...  (1 hour ago)

ഇബിജി ഗ്രൂപ്പിൻ്റെ "ചിൽഡ്രൻ ഓഫ് ലൈഫ്" ദൗത്യം തുടങ്ങി ; കേരളത്തിൽ തിരുവനന്തപുരത്ത്...  (1 hour ago)

ഒരിക്കൽക്കൂടി കുഞ്ഞു മനസ്സുകളായി മാറുക": ആസ്റ്റർ മെഡ്സിറ്റിയിലെ ശിശുദിനാഘോഷത്തിൽ നടൻ ഷറഫുദ്ധീൻ  (1 hour ago)

പാണ്ടനാട് സിബിഎല്‍: ത്രസിപ്പിക്കുന്ന മത്സരം: അട്ടിമറി അതിജീവിച്ച് വീയപുരം വീണ്ടും ജേതാക്കള്‍...  (1 hour ago)

ടെക്‌നോപാര്‍ക്കില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ പ്രതിധ്വനി ഓള്‍ സ്റ്റാര്‍സിനെതിരെ ആപ്പ്ഫാബ്‌സ് മാഗ്പി ഐക്കണ്‍സിനായി കളിച്ച് ഐഎം വിജയന്‍...  (1 hour ago)

ഗര്‍ഭാശയഗളാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനം; നവംബര്‍ 17 ലോക ഗര്‍ഭാശയഗളാര്‍ബുദ നിര്‍മ്മാര്‍ജന ദിനം  (1 hour ago)

ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...  (1 hour ago)

Malayali Vartha Recommends