സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു, വരന്‍ തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി, വിവാഹം ലളിതമായ ചടങ്ങോടെ മണ്ണന്തല ക്ഷേത്രത്തിൽ, മകളുടെ പ്രണയ വിവാഹത്തിന് സാക്ഷിയാകാൻ സ്വപ്ന എത്തില്ലെന്ന് റിപ്പോർട്ടുകൾ, പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ അച്ഛന്റെ അടുത്തേക്ക് എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പേ...!
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരന്‍. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്.
എന്നാല്‍ മകളുടെ വിവാഹത്തിന് സ്വപ്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ സ്വപ്നയുടെ മകള്‍ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.
മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാര്‍ വിവാഹം നടത്തുന്നതെന്നാണ് വിവരം. അതേസമയം സ്വപ്നയും കുടുംബവും ഈ ബന്ധത്തോട് താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് വിവരം, എന്നാല്‍ ബന്ധം പരസ്യമായതിനാല്‍ യുവാവും കുടുംബവും ഇതുമതിയെന്ന ഉറച്ച നിലപാട് എടുത്തതായാണ് വിവരം.
വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാല്‍ ഏറെ ശ്രമകരമായാണ് രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങള്‍ നടത്തിയത്.
സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായതോടെ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.കേരളത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് സ്വപ്നയുടെ ഫോണില്‍ നിന്നും ദീര്‍ഘനേരം സംസാരിച്ച നമ്പരുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരംപാറയിലെ ഈ യുവാവിന്റെ നമ്പരും ഉണ്ടായിരുന്നു.
സ്വപ്ന തലസ്ഥാനത്ത് നിന്ന് പോയതിന് ശേഷം ഈ യുവാവിന്റെ നമ്പരിലേക്ക് കേരളത്തിന് പുറത്ത് നിന്ന് കോളുകള്‍ വരുന്നതായി കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം യുവാവിനെ കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് സ്വപ്ന ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha