AKG സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അകത്താക്കി! അരിച്ചു പെറുക്കിയിട്ടും ... ഒരു തുമ്പും കിട്ടിയില്ല... കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടയവനെ പൊക്കാം...

സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തു.
തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്‍റിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെയാണ് പോലീസ് ചോദ്യം ചെയ്തത്. എകെജി സെന്ററിന് നേർക്ക് കല്ലെറിയും എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ആറ് ദിവസം മുൻപായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എകെജി സെന്ററിന് നേരെ കല്ലെറിയും, ഒരു ജനൽചില്ലെങ്കിലും പൊട്ടിക്കും, അത് ഒറ്റക്കായിരിക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം അന്തിയൂര്‍ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എകെജി സെന്ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിലവിൽ പടക്കം എറിഞ്ഞയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെക്കുറിച്ചുള്ള സൂചനകൾക്കായി സിസിടിവി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് അന്തിയൂർക്കോണം സ്വദേശിയുടെ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന ഒരു വിവരവും ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മദ്യലഹരിയിൽ ആണ് പോസ്റ്റിട്ടത് എന്നാണ് പോലീസിന് ഇയാൾ നൽകിയ മൊഴി. ഇതിന് പുറമേ ഇയാൾ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ ആക്രമണസമയത്ത് എകെജി സെന്റര്‍ പരിസരത്തല്ല.
സംഭവസമയം ഇയാൾ മറ്റൊരു സ്ഥലത്തായിരുന്നു. ഇയാളുടെ പക്കലുള്ള വാഹനത്തിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇയാള്‍ മുന്‍പും സമാനമായ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എഡിജിപി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
അതേസമയം , എകെജി സെന്‍റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിന് കൈമാറിയ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പോലീസിന്‍റെ ശ്രമം. പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മർദ്ദത്തിലാക്കി.
https://www.facebook.com/Malayalivartha
























