Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

പ്രതിഷേധം ഇരമ്പുന്നു... സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനം ഇളകിയപ്പോള്‍ പോലീസും പട്ടാളവും നോക്കുകുത്തി; രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് സമരക്കാര്‍; രക്ഷപ്പെട്ട പ്രിസിഡന്റ് ഗോട്ടബയയും രാജിക്ക്? പ്രസിഡന്റ് പോയത് കപ്പലിലോ വിമാനത്തിലോ? ഗോട്ടബയ രാജപക്‌സെയെ കാണാനില്ല

10 JULY 2022 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

ശ്രീലങ്ക തിളച്ച് മറിയുകയാണ്. ജനം കടലുപോലെ പ്രതിഷേധവുമായി ഇരമ്പുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ വസതിക്ക് തീയിടുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

പോലീസിനും പട്ടാളത്തിനും കടല്‍പോലെ വരുന്ന ജനത്തിനെ ഒന്നും ചെയ്യാനായില്ല. അതേസമയം ഔദ്യോഗിക വസതി ഇന്നലെ ജനങ്ങള്‍ പിടിച്ചടക്കുമ്പോള്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അവിടെയുണ്ടായിരുന്നില്ല. മുന്‍കൂട്ടി അറിയിച്ചിരുന്ന റാലിക്കു മുന്നോടിയായി വെള്ളിയാഴ്ച തന്നെ പ്രസിഡന്റിനെ സൈന്യം അവിടെനിന്നു മാറ്റി. അതേസമയം ഗോട്ടബയ രാജപക്‌സെ ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല.

 



കൊളംബോ തുറമുഖത്തെ ജീവനക്കാരനില്‍നിന്നു കിട്ടിയ വിഡിയോ പ്രസിദ്ധീകരിച്ച ന്യൂസ്ഫസ്റ്റ് എന്ന ശ്രീലങ്കന്‍ മാധ്യമം ലങ്കന്‍ നാവികസേനയുടെ ഗജബാഹു എന്ന കപ്പലില്‍ ഒരു വിഐപി പുറപ്പെട്ടു എന്നു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രസിഡന്റിന്റെ ഓഫിസും ശ്രീലങ്കന്‍ സൈന്യവും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നു പറയുന്നു. ഗോട്ടബയ ഇപ്പോഴും ഞങ്ങളുടെ രാഷ്ട്രപതി തന്നെയാണ് എന്നാണ് പ്രസിഡന്റിന്റെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പ്രസിഡന്റ് രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കാന്‍ പക്ഷേ, അദ്ദേഹം തയാറായില്ല.

അതേസയം കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിലേക്കു വിഐപി വാഹനങ്ങള്‍ പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കപ്പല്‍മാര്‍ഗമോ വിമാനമാര്‍ഗമോ രാജപക്‌സെ രാജ്യം വിട്ടിരിക്കാം, അല്ലെങ്കില്‍ അത്തരമൊരു പ്രതീതി സൃഷ്ടിച്ച ശേഷം ഏതെങ്കിലും സൈനിക കേന്ദ്രത്തില്‍ തുടരുകയുമാകാം.

 



പ്രതിഷേധക്കാരെ ഓടിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഈ വര്‍ഷം മേയില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ റനില്‍ വിക്രമസിംഗെ, പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ ശനിയാഴ്ചയാണു രാജിവച്ചത്.

പ്രതിഷേധം സര്‍വകക്ഷി ഭരണകൂടത്തിന് നേരെയും തിരിയുമെന്ന് ഉറപ്പായതോടെയാണ് വിക്രമസിംഗെ രാജിവച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ബുധനാഴ്ച രാജിവച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. 30 ദിവസത്തേക്ക് സ്പീക്കര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. അതിനിടെ പാര്‍ലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദദ്യോഗിക വസതി വളഞ്ഞ പ്രതിഷേധക്കാര്‍ രാത്രി വൈകിയും അവിടെത്തന്നെ തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാജപക്‌സെ വസതി വിട്ടിരുന്നു. കൊളംബോയില്‍ കടല്‍ത്തീരത്തെ പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത പതിനായിരങ്ങള്‍ വസതിക്കുള്ളിലേക്ക് ഇരച്ചുകയറി. സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയില്‍ ഗതാഗത നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു.

കൊളംബയിലേക്ക് പതിനായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകര്‍ ആശുപത്രിയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. വസതി വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ എവിടെയെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (2 hours ago)

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍  (3 hours ago)

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി  (3 hours ago)

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി  (3 hours ago)

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (5 hours ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (6 hours ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (6 hours ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (6 hours ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (6 hours ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (6 hours ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (6 hours ago)

Malayali Vartha Recommends