Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

കടുത്ത നടപടിയിലേക്ക്... ലോക രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുെ്രെകന്‍; ഇന്ത്യ, ജര്‍മനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി; ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന യുക്രൈന്റെ നടപടിയില്‍ അമ്പരപ്പ്

10 JULY 2022 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

യുക്രൈന്‍ റഷ്യ യുദ്ധം എന്ന് തീരുമെന്നറിയാതെ അനിശ്ചിതമായി തുടരുകയാണ്. അതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലെന്‍സ്‌കി രംഗത്ത്. ഇന്ത്യ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കിയതായി യുക്രൈന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് അറിയിച്ചു.

എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവില്‍, ജര്‍മ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈന്‍ അംബാസഡര്‍മാരെ പുറത്താക്കുന്നതായി സെലെന്‍സ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവില്‍ പറയുന്നില്ല.

റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്നും സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തില്‍ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.

കിയവിലെ ജനവാസ കെട്ടിടങ്ങള്‍ക്ക് നേരെ നടന്ന മിസൈലാക്രമണത്തില്‍ റഷ്യന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും ഞങ്ങള്‍ കണ്ടെത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

പൈലറ്റുമാരും അവരെ അയച്ചവരെയും ഞങ്ങള്‍ കണ്ടെത്തുമെന്ന് ഓര്‍ക്കുക. ഇത് യുദ്ധക്കുറ്റമാണ്. ഇതിന്റെ വിധി നിങ്ങളയൊക്കെ കാത്തിരിക്കുകയാണെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.

നാലോളം സ്‌ഫോടനങ്ങളാണ് കിയവിനു സമീപം ഞായറാഴ്ച നടന്നത്. ഞായറാഴ്ച ജി 7 ഉച്ചകോടിക്കായി ജര്‍മനിയില്‍ ലോക നേതാക്കള്‍ ഒത്തുചേര്‍ന്ന സമയത്താണ് മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ ക്രൂര നടപടിയാണ് ഇതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ നമ്മളെല്ലാവരും ഒരുമിക്കണമെന്നും ഉച്ചകോടിയില്‍ അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.

യുക്രയ്‌നിലെ റഷ്യന്‍ സൈനിക നടപടിക്ക് വര്‍ഷാവസാനത്തോടെ അന്ത്യം കാണാന്‍ ജി 7 രാഷ്ട്രങ്ങളുടെ സഹായം തേടി ഉക്രയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്‌സില്‍ ത്രിദിന ഉച്ചകോടി ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശൈത്യകാലം പിന്നിട്ടാല്‍ യുദ്ധം അനന്തമായി നീളാനിടയുണ്ടെന്നും റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

യുക്രയ്ന്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയിലൂടെ ശ്രമിക്കുന്നതിനൊപ്പം യുക്രയ്‌ന് കൂടുതല്‍ ആയുധങ്ങളും നല്‍കുമെന്ന് ജി 7 നേതാക്കളും വ്യക്തമാക്കി. ആവശ്യമായത്രയും കാലം ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ സമ്മര്‍ദത്തിലാക്കും. വിവിധ രാജ്യങ്ങളിലെ റഷ്യന്‍ നിക്ഷേപം ഉക്രയ്‌നെ പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കാനും ഉച്ചകോടി തീരുമാനിച്ചു.

അവികസിത രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ചൈന 2013ല്‍ പ്രഖ്യാപിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് ബദല്‍ പദ്ധതിയൊരുക്കാനും ധാരണയായി. ഇതിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 60,000 കോടി ഡോളര്‍ സമാഹരിക്കും. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (2 hours ago)

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍  (3 hours ago)

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി  (3 hours ago)

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി  (3 hours ago)

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (5 hours ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (6 hours ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (6 hours ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (6 hours ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (6 hours ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (6 hours ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (6 hours ago)

Malayali Vartha Recommends