അസുഖം മാറിയെന്ന് പറഞ്ഞിട്ടും മുറിയില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി, മറ്റാരും ചികിത്സ തേടിയെത്താതിരുന്ന സമയത്ത് ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
മലപ്പുറത്ത് ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്. സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്.
ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയപ്പോൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.അഞ്ചുവര്‍ഷമായി തന്റെ ചികിത്സയില്‍ക്കഴിയുന്ന യുവതിയെയാണ് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അസുഖം മാറിയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ നിര്‍ബന്ധിച്ച് മുറിയില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല.
അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എസ്. ഷാരോണ്‍, എസ്.ഐ. ഗംഗാധരന്‍, എ.എസ്.ഐ. ടി. ഷെരീഫ്, സി.പി.ഒ.മാരായ ഷംസുദ്ദീന്‍, സുരേന്ദ്രബാബു, അംബിക, ഹോംഗാര്‍ഡ് ശ്രീകുമാര്‍, ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്..
https://www.facebook.com/Malayalivartha