ആഭ്യന്തര കലഹം പൊട്ടി പുറപ്പെട്ട ലങ്കയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചനാതീതം! ഭാരതത്തിലേക്കുള്ള ചരക്കുകൾ പലതും ലങ്കൻ പോർട്ടിൽ കുടുങ്ങി കിടക്കുകയാണ്... ചൈന എന്ന കെട്ടു പിണഞ്ഞ പാമ്പ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുന്നതിന് ചെയ്യാൻ പറ്റുന്ന ചതികൾ പലതും ചെയ്യും! കാരണം ഇന്ത്യൻ ഷിപ്പിങ് രംഗത്തെ തന്നെ മാറ്റി മാറിക്കാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സാധിക്കും...
ശ്രീലങ്കയിൽ ആഭ്യന്തര കലഹമാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമായ ലങ്ക ഇനി അതിൽ നിന്നും കര കയറുക എളുപ്പമല്ല. ചൈന എന്ന രാജ്യത്തിന്റെ ശ്രീലങ്കക്ക് മുകളിൽ ഉള്ള ഇനിയുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ചരക്കുകൾ പലതും ലങ്കയിലെ തന്നെ കൊളംബോ, ഹമ്പൻതോട്ട തുറമുഖങ്ങൾ ആണ് കൈകാര്യം ചെയുന്നത്. തിരുവനന്തപുരം വിമാനത്താവളം അടക്കമാണ് ശ്രീലങ്കൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതും. കാരണം ലങ്ക - തിരുവനന്തപുരം വ്യോമ പാത അത്രേം അടുത്താണ്.
ഇന്ത്യയിലേക്കുള്ള ചരക്കുമായി നീങ്ങുന്ന വൻകിട കപ്പലുകൾക്ക് ഇന്ത്യയിലെ ഒരു പോർട്ടിലും അടുക്കാൻ സാധിക്കില്ല. ആയതിനാൽ തന്നെ ലങ്കയിലെ പോർട്ടിൽ അടുത്ത് അവിടെ നിന്നും ചെറു കപ്പലിൽ കണ്ടെയ്നർ സ്വീകരിച്ചാൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നത്. ആഭ്യന്തര കലഹം പൊട്ടി പുറപ്പെട്ട ലങ്കയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചനാതീതം. ഭാരതത്തിലേക്കുള്ള ചരക്കുകൾ പലതും ലങ്കൻ പോർട്ടിൽ കുടുങ്ങി കിടക്കുകയാണ്.
ഇവിടെ എത്തുന്ന വൻകിട കപ്പലുകൾക്ക് ഇന്ത്യയിൽ അടുക്കണം എങ്കിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം യുദ്ധ കാല അടിസ്ഥാനത്തിൽ നിർമാണം പൂർണമാക്കി പ്രവർത്തന സജ്ജമായേ മതിയാകു. ചൈന എന്ന കെട്ടു പിണഞ്ഞ പാമ്പ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുന്നതിന് ചെയ്യാൻ പറ്റുന്ന ചതികൾ പലതും ചെയ്യും. കാരണം ഇന്ത്യൻ ഷിപ്പിങ് രംഗത്തെ തന്നെ മാറ്റി മാറിക്കാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സാധിക്കും.
സംസ്ഥാനം സർക്കാർ എത്രയും വേഗം ഇതിൽ ഇടപെടലുകൾ നടത്തണം. സർക്കാർ തലത്തിൽ തന്നെ ഊർജസ്വലമായി ഇടപെട്ടു പുലിമുട്ട് നിർമാണം ഉൾപ്പെടെ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർണമാക്കി പോർട്ട് പ്രവർത്തന സജ്ജമാക്കണം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർഥ്യം ആകുന്നതോടെ മംഗലാപുരം, തൂത്തുകൂടി, കൊച്ചിയിലെ വല്ലാർപാടം അടക്കം ഉള്ള ചെറു തുറമുഖങ്ങൾക്ക് അത് കരുത്തു നൽകും.
Chief Minister's Office, Kerala Ahammad Devarkovil Adani Ports and SEZ Ltd
https://www.facebook.com/Malayalivartha