ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത് പുണെ സ്വദേശിനിയായ മലയാളി യുവതി; പിന്നാലെ യുവതിയുടെ മോർഫ് ചെയ്ത അശ്ളീലചിത്രങ്ങൾ പ്രചരിപ്പിച്ചും ഭീക്ഷണി സന്ദേശങ്ങൾ അയച്ചും ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം

ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത പുണെ സ്വദേശിനിയായ മലയാളി യുവതിയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ്. യുവതിയുടെ മോർഫ് ചെയ്ത അശ്ളീലചിത്രങ്ങൾ പ്രചരിപ്പിച്ചും നിരന്തരം ഭീക്ഷണി സന്ദേശങ്ങൾ അയച്ചും ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം. ആത്മഹത്യയുടെ വക്കിലെത്തിയ യുവതി പുണെ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം.വി. പരമേശ്വരന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയുണ്ടായി.
അതേസമയം കഴിഞ്ഞമാസമാണ് പുണെയിൽ താമസിക്കുന്ന 25-കാരിയായ യുവതി ഹാൻഡി ലോൺ എന്ന മൊബൈൽ ആപ്പ് വഴി 3500 രൂപ വായ്പ എടുത്തത്. ഇതിൽ 2100 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ ബാക്കി തുക അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ലോൺ കമ്പനിക്കാർ ഇവരെ വിളിക്കാൻ തുടങ്ങിയിരുന്നു.
അങ്ങനെ ഏഴോളം മൊബൈൽ നമ്പറുകളിൽനിന്ന് യുവതിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺവിളികളും സന്ദേശങ്ങളും വന്നുതുടങ്ങി. ആപ്പിലൂടെ യുവതിയുടെ മൊബൈൽ കോൺടാക്ട്‌സിലേക്കും ആക്സസ് കിട്ടിയ തട്ടിപ്പുസംഘം കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും കൂടാതെ ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ സുഹൃത്തുകൾക്കും യുവതിയുടെ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ അയയ്ക്കാനും തുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ മാനസികമായി തകർന്ന യുവതി കൈരളി ചെയർമാൻ പരമേശ്വരനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ പുണെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
അതേസമയം ജനുവരിയിൽ പുണെയിൽ ഓൺലൈൻ ലോൺ കമ്പനിക്കാരുടെ ഭീക്ഷണിയെ തുടർന്ന് കണ്ണൂർ സ്വദേശിയായ 22-കാരൻ ആത്മഹത്യചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ തന്നെ വിശ്രാന്തവാടിയിൽ താമസിക്കുന്ന ഒരു മലയാളി യുവാവും ഓൺലൈൻ ലോൺ കമ്പനിക്കാരുടെ തട്ടിപ്പിന് ഇരയായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























