ട്രാൻസ്‌ജെൻഡർ മോഡലിന്റെ അപ്പാർട്മെന്റിൽ എത്തിയ ഷാഡോ ടീം അംഗങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി: കാശ് ഉണ്ടാക്കാൻ രാസലഹരി ഇടപാട്: ഗോവ, ബാംഗ്ലൂര്‍ സുഹൃത്ത് വലയങ്ങളിൽ നിന്ന് പാര്‍ട്ടി ഡ്രഗ്ഗ് ' എത്തിക്കും | ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി 4000 മുതൽ 7000 രൂപ വരെ നിരക്കിൽ പൊടിപൊടിച്ച കച്ചവടം

കാക്കനാട് വാഴക്കാലയില്‍ മാരക രാസലഹരി മരുന്നുമായി പ്രമുഖ ട്രാൻസ്‌ജെൻഡർ മോഡലിംഗ് ആർട്ടിസ്റ്റ് പിടിയിൽ. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാജ്-(24) ആണ് പിടിയിലായത്. 8.5 ഗ്രാം രാസലഹരിയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടിച്ചെടുത്തത്.
ടെലിഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് ഇടനിലക്കാര്‍ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരെന്ന് എക്‌സൈസ് പറഞ്ഞു. പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള8.5 ഗ്രാം മെതലിന്‍ ഡയോക്സി മെത്താഫിറ്റമിനാണ് കണ്ടെത്തിയത്. ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ വഴിയാണ് ദക്ഷ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ നിഗമനം.
പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുകയാണ് പതിവ്. ഇടനിലക്കാര്‍ വഴിയാണ് ഇടപാട്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു നീക്കങ്ങള്‍.
എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയത്. വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുന്നതിന്നത് ഇവരിലേക്ക് എത്താന്‍ എക്‌സൈസിന് തടസമായി മാറിയിരുന്നു. എന്നാല്‍ വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്നുമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സുഹൃത്തുക്കൾ വഴി എത്തിച്ചിരുന്ന എം.ഡി.എം.എ 4000 മുതൽ 7000 രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിതാ ഉദ്യോഗസ്ഥരായ കെ.എസ്.സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരാന്‍ ശേഷിയുള്ള അത്ര മാരകമാണ് ഈ 'പാര്‍ട്ടി ഡ്രഗ്ഗ്' എന്ന് എക്‌സൈസ് സംഘം വ്യക്തമാക്കുന്നു. ഇത്തരം സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























