ഗവർണർക്ക് നിർണ്ണായകമായ നിയമോപദേശം കിട്ടി; കണ്ണൂർ വിസി ഗുരുതര വീഴ്ച വരുത്തി; ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കുതിച്ച് ഗവർണർ; കേരളത്തിൽ എത്തിയാൽ ഉടനെ തന്നെ നടപടി സ്വീകരിക്കും

കണ്ണൂർ വിസിക്കെതിരെ ഗവർണർ കടുത്ത നടപടിക്കൊരുങ്ങുന്ന വിവരമാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്നത്. കണ്ണൂർ വിസി ഗുരുതര വീഴ്ചവരുത്തി എന്ന നിയമോപദേശം ഗവർണ്ണർക്ക് കിട്ടിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് വിസിക്കെതിരെ കടുത്ത നടപടിക്ക് ഗവർണർ ഒരുങ്ങുന്നത്. ഗവർണ്ണർ ഇപ്പോൾ ഡെൽഹിയിലാണ്. കേരളത്തിൽ എത്തിയാൽ ഉടനെ തന്നെ നടപടി സ്വീകരിക്കുമെന്നാണ് സൂചന കിട്ടുന്നത് . കഴിഞ്ഞ ദിവസം തന്നെ ഗവർണ്ണർ വിസിക്കെതിരെ തിരിയുമെന്നതിനെ കുറിച്ചുള്ള സൂചനകൾ കിട്ടിയിരുന്നു.
ഡല്‍ഹിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ ഒരു വാചകമാണ് ആ സൂചന നൽകിയത്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് ഉള്ള ഒരു സൂചനയായിരുന്നു ഗവർണ്ണറുടെ വക്കിൽ ഉണ്ടായിരുന്നത്. രാജ്ഭവനില്‍ ഞാന്‍ ഒരാളെ നിയമിച്ചപ്പോള്‍ അതിനെ തടയാനും അതില്‍ ഇടപെടാനും അവര്‍ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും തന്നെ മാറ്റേണ്ടി വന്നു.
രാജ്ഭവന് നിര്‍ദേശം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിലൂടെ ഗവർണറും വിസിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന വ്യക്തമായ സൂചന കിട്ടിയിരുന്നു. അത് ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നാളെ നിർണ്ണായകമായ ചില നീക്കങ്ങൾ ഗവർണർ നടത്തുമെന്നാണ് കരുതുന്നത്.
മുമ്പ് ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്ക് വേണ്ടി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ പറപ്പിച്ചു. കത്തയച്ച ജ്യോതിലാലിനെ മിന്നല്‍ വേഗത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.
പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു.ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് വീണ്ടും സംസാരിച്ചു. ഗവര്‍ണറുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അതോടെ അന്നത്തെ നിയമസഭാ സമ്മേളനം നടന്നു. ഇതേ അവസ്ഥയാണ് കണ്ണൂര്‍ വിസിയ്ക്കും വരുന്നത് എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ. .
https://www.facebook.com/Malayalivartha
























