Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

വാരിക്കുഴി തോണ്ടി പിണറായി! ഗവർണറുമായി പോര് കടുപ്പിച്ച് സിപിഎം; ഇനി യുദ്ധം! ജയരാജനെ ഇറക്കി; ഗവർണറും സർക്കാരും പോരടിച്ചു

19 AUGUST 2022 04:17 PM IST
മലയാളി വാര്‍ത്ത

ഗവർണർ - സർക്കാർ പോര് പാരമ്യത്തിൽ എത്തിയിരിക്കുന്നു. എന്ത് ബിൽ സർക്കാർ പാസാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമം ആകില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സർക്കാരിന് ഉള്ള മുന്നറിയിപ്പ് ആണ്. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഗവർണർ ഉടൻ നടപടി സ്വീകരിക്കും. അതേസമയം വിസി നിയമനത്തിൽ ചാൻസലറുടെ അധികാരം കവറുന്ന ബില്ലുമായി മുന്നോട് പോകാൻ ആണ് സർക്കാർ നീക്കം. ചെക്ക് മേറ്റ് വച്ചുകൊണ്ടാണ് ഇരുകൂട്ടരും മുന്നിട്ടിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇതോടെ, ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും സംസ്‌ഥാനസര്‍ക്കാരും തമ്മിലുള്ള പോര്‌ കൂടുതല്‍ രൂക്ഷമാകാന്‍ കളമൊരുങ്ങി. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന നിയമനിര്‍മാണ ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണിത്‌. സർക്കാരിന് എന്തും തീരുമാനിക്കാമെന്നും അത് നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തിരിച്ചടിച്ചു. 22-ന്‌ ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ ​ഗവർണറെ ലക്ഷ്യം വച്ച് പല കോണുകളിൽ നിന്നും സിപിഎമ്മിന്റെ ആക്രമണം രൂക്ഷമാകുന്നത്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിട്ടത് ഗവർണർ പദവിയെക്കാൾ വലിയ പദവിയാണെന്നുള്ള ആരോപണമാണ് അതിൽ പ്രധാനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് വിമർശനവുമായി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്.

ഗവർണറുടെ ലക്ഷ്യം പാളിപ്പോയെന്നും യജമാന പ്രീതിയ്ക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. ഗവർണർ പദവിയിൽ ആരുവന്നാലും സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും എന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ വിവാദ നായകനാണെന്നും ജയരാജൻ ഇതോടൊപ്പം അഭിപ്രായപ്പെട്ടു.

വൈസ്‌ ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു ബില്‍. ഇതനുസരിച്ച്‌ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. നിലവില്‍, ഗവര്‍ണറുടെ പ്രതിനിധി, യു.ജി.സി. പ്രതിനിധി, സര്‍വകലാശാലാ പ്രതിനിധി എന്നിവരടങ്ങിയ മൂന്നംഗസമിതിക്കാണ്‌ ഈ ചുമതല. സമിതി സമര്‍പ്പിക്കുന്ന പാനലില്‍ നിന്ന്‌ ഒരാളെ വി.സിയായി ചാന്‍സലര്‍ നിയമിക്കുകയാണു രീതി.

ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നയാളെ വി.സിയാക്കാന്‍ ബുദ്ധിമുട്ടാകും. ഇത്‌ മറികടക്കാനാണു സമിതി അംഗങ്ങളുടെ എണ്ണം അഞ്ചാക്കാനുള്ള നീക്കം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നതാണു മറ്റൊരു ഭേദഗതി.

ഈ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാന്‍ ബാധ്യസ്‌ഥനാകും. സര്‍വകലാശാലാ പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിനു താത്‌പര്യമുള്ളവരാകുമ്പോള്‍ത്തന്നെ വി.സി. നിയമനത്തില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കും. സമിതിയിലെ യു.ജി.സി. പ്രതിനിധി വ്യത്യസ്‌ത പാനല്‍ മുന്നോട്ടുവച്ചാലും ഗവര്‍ണര്‍ക്കു പരിഗണിക്കാനാവില്ല.

ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തുനിന്നടക്കം രൂക്ഷമായ എതിര്‍പ്പുണ്ടായേക്കും. നിയമസഭ പാസാക്കിയാലും വിശദീകരണം തേടിയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചും നിയമത്തിന് അംഗീകാരം വൈകിക്കാൻ ഗവർണർക്കു സാധിക്കും. മൂന്നംഗ സേർച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ആളുകളായിരിക്കും ഇനി വി.സിമാരാകുമാരാകുക എന്ന വാദമാണ് പിണറയി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ത്തിയത്.

ഇക്കാര്യത്തില്‍ സി.പി.ഐയുടെ നിലപാടും നിര്‍ണായകമാകും. കാലിക്കറ്റ്‌, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെതിരേ പരസ്യവിമര്‍ശനം നടത്തിയിരുന്നു. വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് തന്നെയാണ് ഗവർണർ നിലകൊണ്ടത്. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു.

ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി.

തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരിൽ നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്.

ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറ‍ഞ്ഞു. തന്റെ കയ്യിൽ അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്ന് വിസി നിയമന ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവർണർ മറുപടി നൽകി. സ്വജന പക്ഷപാതം അനുവദിക്കില്ല.

സർക്കാരിന് എന്തും തീരുമാനിക്കാം, പക്ഷെ നിയമം ആകണമെങ്കിൽ ഗവർണർ ഒപ്പിടണം എന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. എന്തൊക്കെ നിർദേശങ്ങൾ വച്ചാലും ഗവർണർ ഒപ്പിട്ടാലേ നിയമം ആകൂ എന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂ എന്ന് മറുപടി നൽകിയ ഗവർണർ തുടർനടപടികളുടെ സൂചന നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (23 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (31 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (39 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (49 minutes ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (58 minutes ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (1 hour ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (1 hour ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (1 hour ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (2 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (3 hours ago)

Malayali Vartha Recommends