നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ ജസ്റ്റിസ് സിയാദ് റഹ്മാന്റെ കൈകളിലേക്ക്; ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെയാണ് ഈ തീരുമാനം

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇതിനെതിരെ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തിങ്കളാഴ്ച ഈ കേസ് പരിഗണിക്കുക.
ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു. ഇതോടെയാണ് പുതിയ ബെഞ്ച് ഇത് പരിഗണിക്കാനിരിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത ഹർജി സമർപ്പിപ്പിച്ചിരുന്നു. ഈ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസിൽ നിന്നും പിൻമാറിയത്. അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് നേരത്തെയും പിൻമാറിയിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് ആണിത്. എന്നാൽ ഇത് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടട്ടിരുന്നു. ഇതോടെയാണ് 2019ൽ എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. പക്ഷേ ഹൈക്കോടതി ഭരണ വിഭാഗം നൽകിയ ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഇതാണ് ഇപ്പോൾ അതിജീവിത ചോദ്യം ചെയ്യുന്നത്. നടപടി നിയമപരമല്ല എന്നാണ് ഇപ്പോൾ ഉയരുന്ന വലിയ ആക്ഷേപം.
അതിജീവതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ വനിത ജഡ്ജിയെ വിചാരണയ്ക്കായി ഏൽപ്പിച്ചിരുന്നു. വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്നമില്ല എന്ന നിലയിലാണ് അതിജീവത സ്വീകരിച്ചിരിക്കുന്ന നിലപാട്.
https://www.facebook.com/Malayalivartha























