കരിപ്പൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി എത്തിയ മലപ്പുറം സ്വദേശി പിടിയിൽ, കസ്റ്റംസ് പിടിച്ചെടുത്തത് 1132.400 ഗ്രാം സ്വർണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1132.400 ഗ്രാം സ്വർണ്ണവുമായി എത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ് അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. 58,20,000 ത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യുാവവിനെ പരിശോധിച്ചത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കോഴിക്കോട് കമ്മീഷണർ സിനോയ്.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺകുമാർ.കെ.കെ. പ്രകാശ്.എം, കെ.സലിൽ, ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ.ഇ. കപിൽ ദേവ് സുറൈറ, ഹെഡ് ഹവൽദാർമാരായ സന്തോഷ്കുമാർ.എം, ഇ.വി.മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടിയിരുന്നു. 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്‌മാനാണ് അരക്കോടിയുടെ വിദേശ കറൻസി കടത്തിയത്.വസ്ത്രത്തിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താനുള്ള ശ്രമം. ദുബായിലേക്ക് പോകാകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പുറപ്പെടൽ കേന്ദ്രത്തിൽ വെച്ച് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയത്.
https://www.facebook.com/Malayalivartha


























