മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന സി.സി.ടി.വി. ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടും അറസ്റ്റുചെയ്യാതെ പോലീസ്, മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരില്‍ നല്‍കിയ എതിര്‍പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍....

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന സി.സി.ടി.വി. ദൃശ്യങ്ങളില്‍ ലഭിച്ചു. എന്നിട്ടും അറസ്റ്റുചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ മര്‍ദനം നടന്നത്. മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരില്‍ നല്‍കിയ എതിര്‍പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കും.
അതോടൊപ്പം തന്നെ യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് ദിനേശന്റെപേരില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളില്‍ ദിനേശന്‍ എന്തെങ്കിലും അതിക്രമം നടത്തിയതായി ഇല്ല. പാസില്ലാത്തതിനാല്‍ തന്നെ ആശുപത്രിക്കകത്തേക്ക് കടത്തിവിടാനാവില്ലെന്ന് സുരക്ഷാജീവനക്കാരന്‍ പറഞ്ഞപ്പോള്‍ യുവാവ് ബലംപ്രയോഗിച്ച് അകത്തുകടക്കുന്നതും ഭാര്യയെ അകത്തേക്ക് കൈപിടിച്ചുകയറ്റുന്നതും ഇതിൽ കാണുവാൻ സാധിക്കും. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരനെ തള്ളിമാറ്റുന്നതും അവിടെ ഉണ്ടായിരുന്ന ഒരു കുറ്റിയെടുത്ത് മര്‍ദിക്കുന്നതും കാണാവുന്നതാണ്. സുരക്ഷാജീവനക്കാരനെ മര്‍ദിക്കാന്‍ നീങ്ങുന്ന യുവാവിനെ ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിവ്യക്തമാണ്.
അതോടൊപ്പം തന്നെ കാര്യം അന്വേഷിക്കാതെ തിടുക്കത്തില്‍ കള്ളപ്പരാതിയിലാണ് പോലീസ് കേസെടുത്തതെന്നാണ് സുരക്ഷാജീവനക്കാരുടെ സംഘടന ആരോപിക്കുന്നത്. സുരക്ഷാജീവനക്കാരന്‍ സ്ത്രീയെ കയറിപ്പിടിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് കാണുവാൻ സാധിക്കും. പ്രശ്‌നത്തില്‍ നിഷ്പക്ഷമായല്ല പോലീസ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഡി.വൈ.എഫ്.ഐ. നേതാവ് കെ. അരുണ്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതിനാല്‍ കേസെടുക്കാന്‍ വൈകുന്നതായും പരാതിയിൽ ഉണ്ട്. മുന്‍കൂര്‍ജാമ്യം ലഭിക്കുംവരെ അറസ്റ്റ് വൈകിക്കാനാണ് പോലീസ് നീക്കമെന്ന് മെഡിക്കല്‍കോളേജിലെ ജീവനക്കാര്‍ ആരോപിക്കുകയുണ്ടായി.
അതേസമയം കള്ളക്കേസ് എടുത്തതിലും പ്രതികളെ അറസ്റ്റുചെയ്യാത്തതിലും പ്രതിഷേധിച്ച് ജോലി ബഹിഷ്‌കരിച്ച് സമരത്തിലേക്ക് നീങ്ങാന്‍ സെക്യൂരിറ്റിജീവനക്കാരുടെ യോഗം എത്തിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നോട്ടീസ് നല്‍കി അടുത്തദിവസം സമരം ആരംഭിക്കുന്നതാണ്. അതിനിടെ, ഗുരുതരമായി പരിക്കേറ്റ ദിനേശനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റു രണ്ടു സെക്യൂരിറ്റിജീവനക്കാര്‍ അവധിയിലാണ്.
https://www.facebook.com/Malayalivartha


























