അമേരിക്കൻ കോളനി ആയിരുന്നു ഫിലിപ്പീൻസ്; സ്വാതന്ത്ര്യം കിട്ടിയ ശേഷവും അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരുന്നു; ആ രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സാസേ; തികഞ്ഞ സാമ്രാജ്യത്വ ദാസൻ; കമ്മ്യൂണിസ്റ്റ് വിരുദ്ധൻ; ആ നരാധമൻ്റെ പേരിൽ ഏർപ്പെടുത്തിയ ബൂർഷ്വാ പുരസ്‌കാരമാണ് മഗ്സാസേ അവാർഡ്; ആത്മാഭിമാനമുളള ഒരു സിപിഎംകാരനും അത് വാങ്ങുകയില്ല; വാങ്ങാൻ പാർട്ടി അനുവദിക്കില്ല; ശൈലജ ടീച്ചറെ അവാർഡിന് പരിഗണിച്ചതു തന്നെ ദുരൂഹമാണെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ

മാഗ്സസെ അവാർഡ് നിഷേധിച്ചിരിക്കുകയാണ് മുൻ മന്ത്രി കെകെകെ ശൈലജ ടീച്ചർ. ഈ വിഷയത്തിൽ വിമർശനം ശക്തമാകുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.
അദ്ദേഹം ഫേസ്‍ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; 1898-1946 കാലത്ത് അമേരിക്കൻ കോളനി ആയിരുന്നു ഫിലിപ്പീൻസ്. സ്വാതന്ത്ര്യം കിട്ടിയ ശേഷവും അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരുന്നു. ആ രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സാസേ. തികഞ്ഞ സാമ്രാജ്യത്വ ദാസൻ; കമ്മ്യൂണിസ്റ്റ് വിരുദ്ധൻ.
ആ നരാധമൻ്റെ പേരിൽ ഏർപ്പെടുത്തിയ ബൂർഷ്വാ പുരസ്‌കാരമാണ് മഗ്സാസേ അവാർഡ്. ആത്മാഭിമാനമുളള ഒരു സിപിഎംകാരനും അത് വാങ്ങുകയില്ല; വാങ്ങാൻ പാർട്ടി അനുവദിക്കില്ല. കേരളത്തിൽ നിപ്പയെ തടഞ്ഞു നിർത്തിയതും കൊറോണയെ ആട്ടിപ്പായിച്ചതും ഇരട്ടച്ചങ്കനാണെന്നിരിക്കെ ശൈലജ ടീച്ചറെ അവാർഡിന് പരിഗണിച്ചതു തന്നെ ദുരൂഹമാണ്. അതുകൊണ്ട് തന്നെ അവാർഡ് കൈപ്പറ്റാൻ പാടില്ല.
അടുത്ത വർഷത്തെ മഗ്സാസേ അവാർഡ് കേരളത്തിലെ റോഡുകൾ കുഴിയടച്ചു സഞ്ചാര യോഗ്യമാക്കിയ മരാമത്ത് മന്ത്രിക്കു നൽകട്ടെ. മരുമോൻ സഗാവ് മനിലയിൽ ചെന്നു കൈനീട്ടി വാങ്ങും. പടം ഫേസ്ബുക്കിലിടും. തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമായി സ്വീകരണം നൽകും. അതുവരെ സാമ്രാജ്യത്വം തുലയട്ടെ, മഗ്സാസേ അവാർഡ് അറബിക്കടലിൽ!
https://www.facebook.com/Malayalivartha























