കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ശ്രദ്ധിച്ചില്ല ; അഭിരാമിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടെന്ന് കുടുംബം

കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്ത് വന്നത്. തെരുവുനായയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ 12 വയസ്സുകാരി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്.
അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും ചികിത്സാ പിഴവുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബം പറയുന്നത്. അതോടൊപ്പം കുട്ടിക്ക് പനിയുണ്ടെന്ന് അറിയിച്ചിട്ടു പോലും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ലെന്നും അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.
https://www.facebook.com/Malayalivartha





















