'ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂ' സന്തോഷത്തോടെ അമല പറഞ്ഞ അവസാന വാക്കുകൾ; ഓണം വരെ കാത്ത് നിന്നില്ല; അതിനു മുന്നേ അമല വീട്ടിലെത്തി; ചേതനയറ്റ ശരീരമായി; രാവിലെ 11.30ന് അമല മരിച്ചു; ഭർത്താവും വീട്ടുകാരും മരണ വിവരമറിഞ്ഞത് വൈകുന്നേരം! വിവാഹം കഴിഞ്ഞ് രണ്ടു തവണ മാത്രമേ അമല സ്വന്തം വീട്ടിൽ വന്നിട്ടുള്ളൂ; രണ്ടു ദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു; ദാമ്പത്യം അമലയ്‌ക്ക് നൽകിയത് തൂക്ക് കയർ; അലറി വിളിച്ച് അമ്മ

ഭർത്താവിന്റെ വീട്ടിൽ ഗർഭിണി ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി അമലയാണ് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂവെന്ന് അമല തന്റെ കുഞ്ഞമ്മ ജയയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
രണ്ടാഴ്‌ച മുമ്പ് ആയിരുന്നു ആ ഫോൺ കോൾ. പക്ഷേ ഓണം വരെ അവൾ കാത്ത് നിന്നില്ല. കഴിഞ്ഞ ദിവസം അമല രാത്രി വീട്ടിലെത്തി, ചേതനയറ്റ ശരീരമായിട്ടാണ് അമല എത്തിയത്. തന്റെ 'മൈന'യുമായിട്ടുള്ള (അമല) അവസാന സംഭാഷണമായിരിക്കും അതെന്ന് ജയ അറിഞ്ഞിരുന്നില്ല.
ഭർതൃവീട്ടിൽ മകൾ മരിച്ചെന്ന വിവരം അറിഞ്ഞതു മുതൽ കരഞ്ഞു തളർന്ന് കിടക്കുകയാണ് അമ്മ രാജേശ്വരി. അമലയുടെ ആത്മഹത്യ വിവരം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ഭർത്താവ് രഞ്ജിത്തിന്റെ അയൽവാസികൾ അമലയുടെ വീട്ടുകാരോട് വിളിച്ച് പറഞ്ഞത്. രാവിലെ 11.30ന് മരണം സംഭവിച്ചു. എന്നിട്ടും വീട്ടുകാർ അറിഞ്ഞത് വൈകുന്നേരമാണ് .
2020 ആഗസ്റ്റ് 24 നായിരുന്നു ഇവർ വിവാഹം കഴിഞ്ഞത്. രണ്ടു തവണ മാത്രമേ അമല സ്വന്തം വീട്ടിൽ വന്നിട്ടുള്ളൂ. ഒന്ന് വിരുന്നിന് വന്നപ്പോൾ . മറ്റൊന്ന് ജനുവരിയിൽ ബന്ധുവിന്റെ വിവാഹത്തിന് . അന്ന് രണ്ടു ദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചു.
പക്ഷേ രഞ്ജിത്ത് ദേഷ്യപ്പെട്ടതോടെ അന്നു തന്നെ മടങ്ങി പോയി.ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങളൊന്നും അമല പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. വിവാഹത്തിന് ധരിച്ച 20 പവൻ സ്വർണം ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിന് അമല കൊടുത്തു. സ്ത്രീധനമൊന്നും ചോദിച്ചില്ല. പക്ഷേ കിട്ടിയ സ്വർണം കുറഞ്ഞു പോയെന്ന പരാതി ഭർത്താവിനും വീട്ടുകാർക്കും ഉണ്ടായിരുന്നതായി അമലയുടെ ബന്ധുക്കൾ പറയുന്നുണ്ട്.
അതേസമയം എറണാകുളം നോർത്ത് പറവൂരിലെ ഭർതൃവീട്ടിലാണ് അമല തൂങ്ങി മരിച്ചത്. അമല രണ്ടുമാസം ഗർഭിണിയായിരുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ അമലയെ അനുവദിച്ചിരുന്നില്ല എന്ന് ആരോപണം ഇപ്പോൾ ശക്തമാവുകയാണ്. അമല ഗർഭിണിയാണെന്ന് വിവരം പോലും വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന ആരോപണവും ബന്ധുക്കൾ ശക്തമാക്കി. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കൊടുക്കാറില്ല. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ‍്‍ക്കൊള്ളാൻ പറഞ്ഞുവത്രേ.
അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്‌തു. രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha





















