കൊല്ലത്ത് നടന്നത് മനുഷ്യക്കടത്ത്; ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്... തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടത് ആഗസ്റ്റ് 16ന്, 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്... അവസാനം സംഭവിച്ചത്....

കഴിഞ്ഞ ദിവസം ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെടുകയുണ്ടായി. ആഗസ്റ്റ് 16നായിരുന്നു എയർ ആദ്യ ശ്രമം നടത്തിയിരുന്നത്.
ഇതിനുപിന്നാലെയാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്. അതേസമയം ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ് എന്നത്. മനുഷ്യ കടത്തിന്റെ മുഖ്യ ഏജൻറ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. കടൽ കടക്കാൻഇത്തരത്തിൽ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്. ഇതിൽ യുവാക്കളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയൊള്ളൂ.
അതോടൊപ്പം തന്നെ കൊല്ലത്ത് പിടിയിലായ 11പേരില്‍ ഇതിൽ 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്. കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് ലഭ്യമാകുന്ന വിവരം. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയുണ്ടായി.
കൂടാതെ ആഗസ്റ്റ് 19 ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതാവുകയുണ്ടായി. ഇവരെക്കുറിച്ച് തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി തന്നെ കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഈ രണ്ടുപേരെക്കുറിച്ചുള്ള വിവരം കൈമാരുകയുണ്ടായി.
എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ ഇന്നലെ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. തമിഴ് നാട്ടിലെ ഏജന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha





















