പുലി മുട്ടിൽ വലയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ രണ്ടാം ദിനവും ദുർഘടം: നാവികസേന ഹെലികോപ്റ്റർ മടങ്ങി

രണ്ടാം ദിനവും മുതാലപ്പൊഴിയിൽ രക്ഷാപ്രവർത്തനം ദുർഘടം. തിരയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ നടത്തുന്നതിനായി എത്തിച്ച നാവികേ സേനയുടെ ഹെലികോപ്പറ്റർ മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നടത്താതെ മടങ്ങി. മൂന്ന് പേരാണ് ഇപ്പോഴും പുലി മുട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നത്.
രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപിച്ച് മൽസ്യ തൊഴിലാളികൾ സബ്കലക്ടർ ഉൾപ്പെടെയുള്ള ഉദ്യാഗസ്ഥരെ തടയുകയും, തീരദേശ പാത ഉപരോധിക്കുകയും ചെയ്തു. മണിക്കൂറുകളോളമാണ് തീരദേശ റോഡ് ഉപരോധിച്ചത്. ഏഴു മണിക്ക് മറീൻ എൻഫോഴ്സ്മെന്റ കോസ്റ്റൽ പൊലീസുമായി ചേർന്ന് തുടങ്ങിയ രക്ഷാപ്രവർത്തനം വിഫലമായി.
പുലി മുട്ടിൽ വലയിൽ കുടുങ്ങിയവരെ വടം കെട്ടി കടലിലേക്ക് നീക്കി പുറത്ത് എത്തിക്കാൻ മൽസ്യ തൊഴിലാളികൾ നടത്തിയ ശ്രമവും പരാജയപ്പെട്ടു. നാവിക സേനയുടെ ഹെലികോപ്റ്ററും മുങ്ങൽ വിദഗ്ധരും പരാജയപ്പെട്ടു. വർക്കല സ്വദേശികളായ മുസ്തഫ, ഉസ്മാൻ ബോട്ടുടമയുടെ മകൻ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
https://www.facebook.com/Malayalivartha




















