കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാത; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകി സർക്കാർ

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്രത്തിന്റെ ഒരു നടപടിയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉള്ള അനുമതി. ഇപ്പോൾ ഇതാ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാർ അനുവാദം നൽകിയിരിക്കുയാണ്. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന ഉറപ്പ് കേരളസന്ദർശനത്തിൽ പ്രധാനമന്ത്രി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയ്‌ക്കാണ് അനുമതി നൽകിയത്.മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയ്‌ക്കാണ് കേന്ദ്രം അനുമതി നൽകിയത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്ക്നാട് ഇൻഫോ പാർക്ക് വരെയാണ് രണ്ടാംഘട്ടം ഉണ്ടാകുക .
രണ്ടാം ഘട്ടത്തിൽ 1,957 കോടി രൂപയോളം രൂപയാണ് ചിലവിലാകുന്നത്. 11 സ്റ്റേഷനുകൾ നിർമ്മിക്കും. കൊച്ചി മെട്രോ നേരിട്ടാകും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഇതിന്റെ മുന്നോടിയായി കലൂർ – കാക്കനാട് പാതയിലെ സ്ഥലമേറ്റെടുപ്പും ഉടനെ തുടങ്ങും . ഇനി ബാക്കിയുള്ളത് തൃപ്പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ്.രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഇത് നിര്‍വഹിച്ചത് .
ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അനുമതി കൂടെ കിട്ടിയിരിക്കുന്നത്. രണ്ടാം ഘട്ടത്തോടെ നഗരത്തിലെ ഗതാഗത കുരുക്ക് കുറയും. മാത്രമല്ല മലിനീകരണവും കുറയ്‌ക്കുകയാണ ലക്ഷ്യമാണുള്ളത് എന്ന് അധികൃതർ വ്യക്തമാക്കി. കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമാണെന്നും അധികൃതര്‍ പറയുന്നു.
വിവിധ ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയില്‍ ഒരുമിക്കുന്നത്.ഇപ്പൊ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്റർ പിന്നിട്ട് എസ് എൻ ജംഗ്ഷനിലാണ് മെട്രോ അവസാനിക്കുന്നത്. എന്തായാലും ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത് ഏറെ ആശ്വാസകരമായ കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha


























