വീണു പോകുന്ന 'മോളിക്കുട്ടി'യെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ കഴുകൻ കണ്ണുമായി വന്നുനിന്ന് വിലപറയുന്ന കശാപ്പുകാരൻ അവസാനം പ്രസവമെടുക്കാൻ അടുക്കു പറയുന്ന സഹജീവി സ്നേഹിയാകുന്ന രംഗം മാത്രം മതി ഈ സിനിമയുടെ ക്ലാസ് തിരിച്ചറിയാൻ; ഓണക്കാലത്ത് സകുടുംബം കാണാൻ പറ്റുന്ന മലയാളിത്വമുള്ള ഒരു സിനിമയാണ് പാൽത്തൂ ജാൻവർ; ഇഷ്ടമാകും ഉറപ്പെന്ന് സന്ദീപ് വാചസ്പതി

വീണു പോകുന്ന 'മോളിക്കുട്ടി'യെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ കഴുകൻ കണ്ണുമായി വന്നുനിന്ന് വിലപറയുന്ന കശാപ്പുകാരൻ അവസാനം പ്രസവമെടുക്കാൻ അടുക്കു പറയുന്ന സഹജീവി സ്നേഹിയാകുന്ന രംഗം മാത്രം മതി ഈ സിനിമയുടെ ക്ലാസ് തിരിച്ചറിയാൻ. പാൽതു ജാൻവർ എന്ന സിനിമ കണ്ടതിന്റെ സന്തോഷവും ദൃശ്യാനുഭവവും പങ്കു വച്ച് സന്ദീപ് വാചസ്പതി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; കശാപ്പുകാരനേയും ജീവസ്നേഹിയാക്കുന്ന സ്നേഹമന്ത്രം. ഒറ്റവാചകത്തിൽ "പാൽതൂ ജാൻവർ" എന്ന സിനിമയെ ഇങ്ങനെ വിലയിരുത്താം. ലോകത്തുള്ള എല്ലാ ജീവജാലങ്ങളും മനുഷ്യന് ആഹരിക്കാനും കീഴ്പ്പെടുത്താനുമുള്ളതാണെന്ന അധമ ബോധത്തിന് എതിരെയുള്ള ലളിതമായ എന്നാൽ ശക്തമായ പ്രതിരോധമാണ് സംഗീത് പി. രാജൻ സംവിധാനം ചെയ്ത ഈ മനോഹര ചിത്രം. ബേസിൽ ജോസഫും ജോണി ആന്റണിയും തകർത്തു.
ഇരുവരും സംവിധായകരായി തുടര്‍ന്നാൽ അഭിനയലോകത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് ഈ ചിത്രം അടിവരയിടുന്നു. ഇന്ദ്രൻസും ഷമ്മി തിലകനും എപ്പോഴത്തേയും പോലെ വിസ്മയിപ്പിച്ചിട്ടുണ്ട്. വീണു പോകുന്ന 'മോളിക്കുട്ടി'യെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ കഴുകൻ കണ്ണുമായി വന്നുനിന്ന് വിലപറയുന്ന കശാപ്പുകാരൻ അവസാനം പ്രസവമെടുക്കാൻ അടുക്കു പറയുന്ന സഹജീവി സ്നേഹിയാകുന്ന രംഗം മാത്രം മതി ഈ സിനിമയുടെ ക്ലാസ് തിരിച്ചറിയാൻ.
മലയാള സിനിമയ്ക്ക് സംഗീത് പി.രാജൻ ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഓണം നൽകുന്ന സമത്വ സന്ദേശം 'പാൽത്തൂ ജാൻവർ' പകരുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണക്കാലത്ത് സകുടുംബം കാണാൻ പറ്റുന്ന മലയാളിത്വമുള്ള ഒരു സിനിമയാണ് പാൽത്തൂ ജാൻവർ. ഇഷ്ടമാകും ഉറപ്പ്.
https://www.facebook.com/Malayalivartha























