ഭാര്യ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ ശേഷം ഒരുവിവരവുമില്ല, നിരവധി തവണ ബന്ധുക്കൾ ഫോൺ ചെയ്തിട്ടും എടുത്തില്ല, പത്തനംതിട്ടയിൽ കാണാതായ യുവാവിന്റെ മൃതദേഹം വയലിൽ, യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ...!

പത്തനംതിട്ട പന്തളത്ത് യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം കുരമ്പാല സൗത്ത് രാജ്ഭവനം വീട്ടിൽ രാജീവ് കുമാറിനെയാണ് പൂഴിക്കാട് വെള്ളപാറ വിളപടികാട്ടു കണ്ടംവയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നത്. ഇലക്ട്രോണിക്സ് പണിക്കാരനായ ഇയാൾ പള്ളിയ്ക്കലിലുള്ള ഭാര്യ വീട്ടിൽ നിന്നും അവിട്ടത്തിന് ഉച്ച ഭക്ഷണവും കഴിച്ച് മടങ്ങി വീട്ടിൽ വന്നതായി പറയുന്നു.
എന്നാൽ ഉച്ചയ്ക്ക് രണ്ടര മണിയ്ക്ക് ശേഷം രാജീവ് കുമാറിനെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചില്ല. നിരവധി തവണ ബന്ധുക്കൾ ഫോൺ ചെയ്തിട്ടും മൊബൈൽ എടുത്തില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ അന്വേഷണം നടത്തുക ആയിരുന്നു. വയലിന്റെ കരയിൽ ഇയാളുടെ ബൈക്കും ചെരുപ്പും കണ്ടതോടെയാണ് ബന്ധുക്കൾ ഈ ഭാഗത്ത് അന്വേഷണം നടത്തിയത്. തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടുകൂടിയാണ് ബന്ധുക്കൾ മൃതദ്ദേഹം കണ്ടത്. ഒരു അപകടത്തെ തുടർന്ന് വലത് കാലിന് കമ്പിയിട്ടിരിക്കുകയായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. വിരലടയാള വിദഗ്ദരും, സയിന്റിഫിക് ,ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഭാര്യ: മായ . മക്കൾ: ദേവൻ, രുദ്രൻ.
https://www.facebook.com/Malayalivartha























