പഴയ തുണികൾ വേണമെന്ന വ്യജേന വീടുകള്‍ കയറിയിറങ്ങും, സൂത്രത്തിൽ മല പൊട്ടിച്ച് ഓടും, എറണാകുളത്ത് വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന യുവാവ് പിടിയിൽ...!

എറണാകുളത്ത് വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകക്ക് താമസിക്കുന്ന ബെംഗളുരു സ്വദേശി പ്രതാപിനെയാണ്(26) അങ്കമാലി പൊലീസ് പിടികൂടിയത്. പീച്ചാനിക്കാടില്‍ ആണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് പഴയ തുണിയുണ്ടോയെന്ന് അന്വേഷിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
വൃദ്ധ ഒച്ചവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അതുപോലെ കൊല്ലം പരവൂരിൽ രണ്ടിടങ്ങളിൽ മോഷണം നടന്നു. മോഷ്ടാക്കാൾ പണവും സ്വർണാഭരണങ്ങളും വാഹനത്തിന്‍റെ താക്കോലും കവർന്നു. പൂതക്കുളത്തും കലയ്ക്കോടും വീടുകളിലാണ് മോഷണം നടന്നത്.പരവൂർ പൂതക്കുളം പനവിള അദ്വൈതത്തില്‍ സി.ജി.അജീഷിന്റെയും കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിനു സമീപം അയോധ്യയില്‍ ജി.പി.ജാനിന്റെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. ഇരുവീടുകളിലും ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
രണ്ട് വീടിന്റെയും മുന്‍വാതിലിന്റെ പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. എല്ലാ മുറികളിലും കയറി അലമാരകളലിരുന്ന തുണിയും മറ്റും തറയില്‍ വാരിയെറിഞ്ഞ നിലയിലായിരുന്നു. അജീഷിന്റെ വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപയാണ് കവർന്നത്. ജാനിന്റെ വീട്ടില്‍ നിന്നും ഇരുപതിനായിരംരൂപയും രണ്ട് പവന്‍ സ്വര്‍ണവും ബുള്ളറ്റിന്റെ താക്കോലുമാണ് മോഷണം പോയത്.
ജാനിന്റെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിട്ട് മുന്നിലെ ഡോര്‍ തുറന്നു കിടക്കുന്ന കണ്ട ജാനിന്റെ അയല്‍വാസിയാണ് സംഭവം ആദ്യം കാണുന്നത്. വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha
























