ഓണത്തിന് ഒറ്റയടിക്ക് പൊടിപൊടിച്ചത് 15,000 കോടി രൂപ; ഖജനാവ് കാലിയായ സംസ്ഥാന സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക്, എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കും! ഇതു മറികടക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതിയും വേണം

ഓണത്തിന് ഒറ്റയടിക്ക് സംസ്ഥാന സർക്കാർ 15,000 കോടി രൂപ ചെലവിട്ടു. അങ്ങനെ ഖജനാവ് കാലിയായ സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കുന്നതാണ്. എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കുകയും ചെയ്യും. സ്കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. എന്നാൽ ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.
അതോടൊപ്പം തന്നെ പദ്ധതികൾക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതാണ്. സാമ്പത്തിക വർഷം ആരംഭിച്ച് 5 മാസം കഴിയുന്ന ഈ സമയത്തു പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകൾ ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, 100% തുകയും ചെലവിട്ട വകുപ്പുകളുണ്ട്. ഇതു സർക്കാരിന്റെ ധനവിനിയോഗ ക്രമത്തെ തകിടംമറിക്കുന്നതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത് തന്നെ. അങ്ങനെ വാങ്ങിയ പണം ചെലവിടാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന വകുപ്പുകളിൽനിന്ന് അവ തിരിച്ചെടുക്കുന്നതാണ്.
എന്നിട്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ചെയ്തതു പോലെ തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരുന്നതാണ്.
അതോടൊപ്പം തന്നെ ഖജനാവിൽ പണമില്ലെങ്കിലും തസ്തിക സൃഷ്ടിക്കാൻ മത്സരിച്ച് വകുപ്പുകൾ. ധനവകുപ്പ് എതിർത്താൽ ഉന്നത സ്വാധീനം ഉപയോഗിച്ച് ഫയൽ മന്ത്രിസഭയ്ക്കു മുന്നിലെത്തിക്കുന്നതാണ്. ബവ്റിജസ് കോർപറേഷനിൽ അനധികൃതമായി ഡപ്യൂട്ടേഷനിൽ തുടർന്ന 541 ജീവനക്കാർക്കു വേതനം ക്രമപ്പെടുത്തി നൽകാനുള്ള നീക്കത്തെ ധനവകുപ്പ് എതിർത്തെങ്കിലും മന്ത്രിസഭയിലെത്തിച്ചു പാസാക്കിയിരുന്നു. തദ്ദേശ പൊതു സർവീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിസഭ പാസാക്കുകയും ചെയ്തു.
കൂടാതെ ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്. നാളെ കേന്ദ്രത്തിൽനിന്നു ധനക്കമ്മി നികത്തൽ ഗ്രാന്റ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടേണ്ടതുമാണ്. കിട്ടിയില്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു പോകുന്ന കാഴ്ച കാണേണ്ടിവരും.
അതേസമയം കയ്യിൽ പണമില്ലെങ്കിൽ തന്നെ സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവുകൾക്കായി എടുക്കാൻ കഴിയുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് ഇതിനകം 1,683 കോടി രൂപ കേരളം എടുത്തു കഴിഞ്ഞിരുന്നു. അതോടൊപ്പം ഇനി 1,683 കോടി രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. എന്നിട്ടും തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരും. മുൻപ് ഇതു പലവട്ടം സംഭവിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























