എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പതിനഞ്ചുകാരിയെയും കണ്ടെത്തി:- പെൺകുട്ടിയെ കണ്ടെത്തിയത് ഇൻസ്റ്റാഗ്രാം കാമുകനൊപ്പം: കൂടെ ഉണ്ടായിരുന്ന സഹോദരൻ വീട്ടിൽ തിരികെ എത്തിയത് തനിച്ച്:- എവിടെ വച്ചാണ് സഹോദരങ്ങൾ പിരിഞ്ഞത് എന്ന കാര്യത്തിൽ വ്യക്തതയില്ല

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. തുടർന്ന് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഇറങ്ങിയ 13കാരനായ സഹോദരൻ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനോടൊപ്പം മടങ്ങിയെത്തിയില്ല. ഇതേതുടർന്ന് പെൺകുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ട്രെയിനിൽ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. പെൺകുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
ബുധനാഴ്ച സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷി പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ എവിടെ വച്ചാണ് ഇവർ പിരിഞ്ഞത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സഹോദരനിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്ന് പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ച സ്വന്തം വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ ഏറെ വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളം എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ വഴി പൊലീസിനു വിവരം ലഭിക്കും. തുടർന്ന് തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























