'പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ ലഖിംപുർ ഖേരിയിലെ കരിമ്പ് തോട്ടത്തിൽ തൂങ്ങിയാടി കിടക്കുന്ന വേദനാജനകമായ വാർത്ത കണ്ടിരുന്നു. പതിവു പോലെ ടൈം ലൈനിൽ പരതി. പ്രമുഖ സാംസ്കാരിക നായരുകളുടെയും പുരോഗമനവാദികളുടെയും സ്ത്രീസുരക്ഷാവാദികളുടെയും ടൈംലൈനിൽ നായ പെറ്റു കിടക്കുന്ന പോലൊരു പ്രതീതി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ഉയരുന്ന ആരോപണം. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ ലഖിംപുർ ഖേരിയിലെ കരിമ്പ് തോട്ടത്തിൽ തൂങ്ങിയാടി കിടക്കുന്ന വേദനാജനകമായ വാർത്ത കണ്ടിരുന്നു. പതിവു പോലെ ടൈം ലൈനിൽ പരതി. പ്രമുഖ സാംസ്കാരിക നായരുകളുടെയും പുരോഗമനവാദികളുടെയും സ്ത്രീസുരക്ഷാവാദികളുടെയും ടൈംലൈനിൽ നായ പെറ്റു കിടക്കുന്ന പോലൊരു പ്രതീതി. സംഭവം നടന്നത് യോഗി ഭരിക്കുന്ന ഉത്തർപ്രദേശത്തിലും ഇരകൾ ദളിതരുമായിട്ടും ഇവിടെ എന്തേ ഇത്ര നിശബ്ദതയെന്നു ചിന്തിച്ച് പ്രതികളുടെ പേരുകളിലേയ്ക്ക് നോക്കി.
അപ്പോഴാണ് സംഭവം മനസ്സിലായത്. ഹാത്രസിലെ പോലെ പ്രതികൾ സവർണ്ണ ഫാസിസ്റ്റുകളല്ലാ. എല്ലാവരും ന്യൂനപക്ഷസമുദായക്കാരാണ്. അവർക്കെതിരെ ശബ്ദിച്ചാൽ ഖേറളത്തിലെ മതേതരത്വം AKG സെൻ്ററിൽ വീണ ബോംബ് പോലെ വലിയ കുലുക്കത്തോടെ പൊട്ടിച്ചിതറുമല്ലോ!
ഹാത്രസിലെ ബാല്മീകി ദളിത് കമ്മ്യൂണിറ്റിയെ കുറിച്ച്, അവർ നേരിടുന്ന സാമൂഹിക അവഗണനയെ കുറിച്ച്, അരക്ഷിതാവസ്ഥയെ കുറിച്ച് കൂട്ടത്തോടെ കുറിപ്പെഴുതിയ ടീമുകളാരും ലഖിംപുർ ഖേരി കണ്ടിട്ടില്ല. കാണുകയുമില്ല. കാരണം പിടിയിലായവരുടെ പേരുകൾ സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിങ്ങനെയാണ്. ബല്മീകി കമ്മ്യൂണിറ്റിയുടെ അരക്ഷിതാവസ്ഥയെപ്പറ്റി നമ്മുടെ ചാനലുകളിൽ നിറഞ്ഞാടിയ ദലിത്/ ഫെമിനിസ്റ്റ്/ ഇടത്/വലത് മാനവികവാദികളാരും ലഖിംപുർ ഖേരി കാണില്ല.
Solidarity അഥവാ ഐക്യദാർഢ്യം എന്ന വാക്ക് അർത്ഥരഹിതമായി പുട്ടിനു പീര പോലെ ചേർക്കുന്ന നവോത്ഥാന ടീമുകൾക്ക് ഉശിര് വരണമെങ്കിൽ പ്രതി ഭൂരിപക്ഷ സമുദായക്കാരനായിരിക്കണം. ഇവിടെ പ്രതികൾ ന്യൂനപക്ഷമായതിനാൽ ഉത്തർപ്രദേശിലെ ഹത്രാമ്പിൽ കാണിച്ച ആവേശത്തിന്റെ നൂറിലൊരംശം പോലും അതേ ഉത്തരദേശത്തിലെ ലഖിംപുർ ഖേരിയെ പ്രതി കാണിക്കില്ല. ഹത്രാസിനു വേണ്ടി ഒഴുക്കിയ കണ്ണുനീരിന്റെ പത്തിലൊരംശം മുതലക്കണ്ണീർ പോലും ഇവിടെ ഒഴുക്കില്ല. വാളയാർ കാണാതെ ഹത്രാസ് മാത്രം കണ്ടവർക്ക് വീണ്ടും തിമിരമാണ്. അതുകൊണ്ട് ഹത്രാസിലെടുത്ത ഹാഷ്ടാഗും കത്തിച്ച മെഴുകുതിരിയും അലമാരയിൽ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്. തല്ക്കാലം അതെടുത്ത് ലഖിംപുർ ഖേരിയിലേയ്ക്ക് പായാൻ പ്രബുദ്ധ കേരളം ഒരുക്കമല്ല. ന്യൂനപക്ഷ വോട്ട് മുഖ്യം ബിഗിലേ!
#justiceforlakhimpurkherisisters
#hangtherapistspublicly
https://www.facebook.com/Malayalivartha



























