സഫാരി തൊപ്പിയും വെസ്റ്റും സൺഗ്ലാസും ധരിച്ച് എത്തിയ പ്രധാനമന്ത്രി..."ചീറ്റകളുടെ ചിത്രങ്ങള്‍ പകർത്തിയത് ക്യാമറയുടെ ക്യാപ് തുറക്കാതെ" ഫോട്ടോ സഹിതം പുറത്ത്... നിമിഷങ്ങൾക്കകം പൊളിച്ചടുക്കി ബിജെപി.. തൃണമൂല്‍ കോൺഗ്രെസ്സിന്റെ ആ അടവും പാളി...

ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകൾ ഇന്ത്യയിലെത്തിയത്. അവരിൽ മൂന്നെണ്ണം കെഎൻപിയിൽ പ്രധാനമന്ത്രി മോദിയും ബാക്കി അഞ്ചുപേരെ മറ്റ് നേതാക്കളും വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചു. ആസമയം പ്രണാമത്രി ചീറ്റകളുടെ ചിത്രം ക്യാമറയിൽ പകർത്തുന്നത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു എന്നാൽ നിമിഷ നേരത്തിനകം.
ക്യാമറയുടെ ക്യാപ് തുറക്കാതെയാണ് മോദി ചീറ്റയുടെ ചിത്രം എടുത്തത് എന്നാണ് തൃണമൂല്‍ രാജ്യസഭ എംപി ജവഹര്‍ സിര്‍ക്കാറിന്‍റെ അക്കൌണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ ബിജെപി ഉടന്‍ തിരിച്ചടിച്ചു. ഫോട്ടോ വ്യാജമാണെന്ന് അവര്‍ ഉടന്‍ കണ്ടെത്തി. കാനൻ കവറുള്ള നിക്കോൺ ക്യാമറയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ ചൂണ്ടിക്കാട്ടി.
"തൃണമൂല്‍ രാജ്യസഭാ എംപി നിക്കോൺ ക്യാമറയുടെ ചിത്രം എഡിറ്റ് ചെയ്ത കാനോൻ കവറിൽ പങ്കുവയ്ക്കുന്നു. വ്യാജ പ്രചരണം നടത്താനുള്ള മോശം ശ്രമമാണ് ഇത്. മമത ബാനർജി... സാമാന്യബുദ്ധിയുള്ള ഒരാളെയെങ്കിലും നിയമിക്കൂ" - സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് പിന്നാലെ തൃണമൂല്‍ എംപി തന്‍റെ ട്വീറ്റ് പിന്‍വലിച്ചു.
https://www.facebook.com/Malayalivartha

























