മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുയുമായി കൂടിക്കാഴ്ച നടത്തി; സിൽവർ ലൈൻ ചർച്ചയായില്ല; കാരണം ഇതാണ്

മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ബസവരാജ് ബൊമ്മൈയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. തുടർന്ന് ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സി.പി.ഐ.എം പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കർണാടകയിലെത്തിയത്. തുടർന്ന് ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ചയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. മാത്രമല്ല സിൽവർ ലൈനും ചർച്ചയാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ വിഷയം ചർച്ചയായില്ലെന്നാണ് വിവരം.
അതേസമയം പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്. ഇതേസമയം മൈസൂർ മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി. നിലമ്പൂർ - നഞ്ചൻകോട് , തലശ്ശേരി - മൈസൂർ റയിൽ ലൈൻ അടക്കമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് നിലമ്പൂർ നഞ്ചൻകോട് പദ്ധതിയിൽ തീരുമാനമായില്ല. കൂടാതെ കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതക്ക് ധാരണയായി.
https://www.facebook.com/Malayalivartha

























