Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..


ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കേന്ദ്രത്തിന്റെ കണ്ണ് പതിഞ്ഞു... അപാര ട്വിസ്റ്റിലേക്ക് ​ഗവർണർ... ബില്ലുകൾ കീറിയെറിയും? ​ഗവർണറെ കുടുക്കാൻ പിണറായിയുടെ പുതിയ പദ്ധതി

18 SEPTEMBER 2022 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...

ഗവർണർ സർക്കാർ പോര് അതിരൂക്ഷമായി മാറുകയാണ്.. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്കെതിരെ ഗവർണറും തിരിച്ചടിച്ചു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഗവർണർ തുറന്നു പറഞ്ഞു. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ളത് ആര്‍ക്കാണ് എന്നും ചോദിച്ചിരുന്നു.

ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. അതായത് മുഖ്യമന്ത്രിയുടെ നിലനിൽപ്പിനെ തന്നെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്യുകയാണ്. വിട്ടുവീഴ്‌ചയില്ലാതെ സര്‍ക്കാരിനെതിരായ ആക്രമണം ഗവര്‍ണര്‍ തുടരുമ്പോള്‍ കീഴടങ്ങേണ്ടതില്ലെന്നാണ് സി.പി.എമ്മും സര്‍ക്കാരും കരുതിയിരിക്കുന്നത്.

ഇതുവരെ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംയമനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ കടന്നാക്രമണത്തോടെ ഇനി അതുണ്ടാകില്ലെന്ന സൂചനയാണ്‌ സര്‍ക്കാരും നല്‍കുന്നത്‌.

കേരളത്തിൽ നടക്കുന്ന ഗവർണർ വിരുദ്ധ പ്രതികരണങ്ങൾ രാജ്ഭവൻ അതീവശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ഗവർണർ ഇല്ലെങ്കിലും ഗവർണർക്ക് നാട്ടിൽ നടക്കുന്നതിൻ്റെ വിശദാംശങ്ങൾ അദ്ദേഹത്തിൻെറ ഓഫീസ് കൈമാറുന്നുണ്ട്.. വിവാദ പ്രസ്താവനകളുടെ വീഡിയോ ലിങ്കും ഗവർണർക്ക് കൈമാറുന്നുണ്ട്.

അതോടൊപ്പം ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ വ്യവസ്‌ഥയില്ലെങ്കില്‍ പോലും അത്‌ കോടതിയില്‍ മുമ്പാകെ എത്തിക്കാനുള്ള നീക്കവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. അടുത്തയാഴ്‌ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടികാഴ്‌ചയുണ്ടാകാനും സാധ്യതയുണ്ട്‌.

ഗവര്‍ണറുമായി തുറന്നപോരിനൊന്നും തയാറല്ലെന്ന സൂചന തന്നെയാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. എന്നാല്‍, ഗവര്‍ണര്‍ ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൃത്യവും ശക്‌തവുമായ മറുപടി നല്‍കാനാണ്‌ തീരുമാനം. പാര്‍ട്ടിയുടെ കൂടി തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ചത്‌.

ഗവര്‍ണര്‍ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ മറുപടി നല്‍കാതിരിക്കുമ്പോള്‍ അത്‌ പ്രതിപക്ഷം പോലും ആയുധമാക്കി തങ്ങള്‍ക്കെതിരേ തിരിക്കുന്ന രീതിയുണ്ടാകുന്നെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ കടുത്ത വിമര്‍ശനവും തുടരും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തിന്‌ ഇന്നലെ ഗവര്‍ണര്‍ മറുപടിയുമായി രംഗത്തുവന്നെങ്കിലും അതിനും സി.പി.എം. ശക്‌തമായ മറുപടി തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. ഗവര്‍ണര്‍ എന്തു രേഖ പുറത്തുവിട്ടാലും നിയമപരമായതാണെങ്കില്‍ അംഗീകരിക്കും. അല്ലെങ്കില്‍ ഇനി വകവയ്‌ക്കില്ലെന്നുതന്നെയാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

ഗവര്‍ണര്‍ക്ക്‌ പിന്തുണയുമായി ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്‌. ഇതു തങ്ങള്‍ക്ക്‌ ഗുണകരമാകുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്‌. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ്‌ നടത്തുന്നെന്ന ആരോപണമാണ്‌ പ്രതിപക്ഷത്തിനുള്ളത്‌. അത്‌ പല സ്‌ഥലങ്ങളിലൂം അവര്‍ ആയുധവുമാക്കുന്നുണ്ട്‌.

ആ ആരോപണം വലിയ തിരിച്ചടിക്ക്‌ വഴിവയ്‌ക്കുമെന്ന വിലയിരുത്തലാണ്‌ സി.പി.എമ്മിനുള്ളത്‌. അതുകൊണ്ടു തന്നെയാണ്‌ ഗവര്‍ണറെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌. മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിനെതിരെയാണ് പിണറായി പ്രതികരിച്ചത്. എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവർണ്ണറുടെ വിമർശനം.

പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലാണ്‌ ഗവര്‍ണര്‍ക്ക്‌ ഇനി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കഴിയുന്നത്‌. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെയും മടക്കി അയയ്‌ക്കാതെയും വച്ചിരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വെട്ടിലാകും. അത്തരം സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന വ്യവസ്‌ഥ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. കോടതിയെ സമീപിക്കുന്ന കാര്യവും പറഞ്ഞിട്ടില്ല.

ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുകയാണെങ്കില്‍ വിഷയം കോടതിക്ക്‌ മുന്നില്‍ എത്തിക്കാനുള്ള നീക്കമായിരിക്കും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുകയെന്നാണ്‌ ലഭിക്കുന്ന സൂചന. സര്‍ക്കാര്‍ നേരിട്ടുപോയില്ലെങ്കിലും വിഷയം ഏത്‌ വിധേനയേയും കോടതിക്കു മുന്നില്‍ എത്തിക്കാനാണ്‌ ശ്രമം. വ്യവസ്‌ഥകളിലില്ലാത്തിടത്ത്‌ കോടതി വ്യവസ്‌ഥകള്‍ ഉണ്ടാക്കുമെന്നാണ്‌ അവര്‍ കണക്കുകൂട്ടുന്നത്‌.

അതേസമയം ഇപ്പോഴുണ്ടായിരിക്കുന്ന വാക്ക്‌പോരും തമ്മിലെ അങ്കവും അധികം നാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തന്നെ സര്‍ക്കാര്‍, പ്രത്യേകിച്ച്‌ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നതാണ്‌ ഗവര്‍ണറുടെ പ്രധാന പരാതി. പലകാര്യങ്ങളും തന്നെ അറിയിക്കുന്നില്ല.

ആശയവിനിമയം പോലും നടത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും ആരിഫ്‌ മുഹമ്മദ്‌ഖാന്‌ പരാതിയുണ്ട്‌. മുഖ്യമന്ത്രി ഇടയ്‌ക്കിടയക്ക്‌ രാജ്‌ഭവനിലെത്തി ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ്‌ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ ആവശ്യം. അടുത്ത ആഴ്‌ച മുഖ്യമന്ത്രിയൂം ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്‌ചയുണ്ടാകും.

ഗവർണർക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ചില മുതിർന്ന സി പി എം നേതാക്കൾ പിണറായിയെ ഉപദേശിച്ചു. കോടിയേരി ആരോഗ്യവാനായി കോളത്തിൽ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി നിയന്ത്രണം വിടുമായിരുന്നില്ല എന്ന് കരുതുന്ന നേതാക്കളും കേരളത്തിലുണ്ട്. ഏതായാലും സംസ്ഥാനത്തിൻെറ ഇപ്പോഴത്തെ അവസ്ഥയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ആശങ്കാകുലരാണ്.

ഒക്‌ടോബര്‍ ഒന്നിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം വിദേശയാത്രയ്‌ക്ക്‌ പോകുന്നുണ്ട്‌. അതേക്കുറിച്ച്‌ അറിയിക്കാനായി മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. ഈ കൂടിക്കാഴ്‌ചയോടെ മഞ്ഞുരുകുമെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്‌തമാക്കുന്നത്‌. പിണക്കവും കലഹവും തുടർന്നാൽ ചിലപ്പോൾ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ വന്നു ചേരാം. അതുപോലുള്ള ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാരിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (10 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (10 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (10 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (10 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (10 hours ago)

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം...  (10 hours ago)

പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ  (10 hours ago)

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (10 hours ago)

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി  (11 hours ago)

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...  (11 hours ago)

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (11 hours ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (11 hours ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (12 hours ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (12 hours ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (12 hours ago)

Malayali Vartha Recommends