ബാറ്ററിയും ഇന്ധനവും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാക്കിയെന്ന് ISRO ചൊവ്വയുടെ ഭ്രമണപഥത്തിൽ പുനരുജ്ജീവനം സാധ്യമല്ലെന്ന് ശാസ്ത്രജ്ഞർ..വർഷങ്ങളുടെ ഗ്രഹാന്തര യാത്ര പൂർത്തിയാക്കി മംഗൾയാൻ അതിന്റെ അന്ത്യത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു... മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം സെപ്റ്റംബർ 27 ന് ഐഎസ്ആർഒ ഏകദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരുന്നു..

വർഷങ്ങളുടെ ഗ്രഹാന്തര യാത്ര പൂർത്തിയാക്കി മംഗൾയാൻ അതിന്റെ അന്ത്യത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം സെപ്റ്റംബർ 27 ന് ഐഎസ്ആർഒ ഏകദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയുടെ കന്നി ചൊവ്വാ ദൗത്യമായ മംഗൾയാൻ ദൗത്യം അവസാനിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്ഥിരീകരിച്ചു. മംഗൾയാന്റെ ബാറ്ററിയും ഇന്ധനവും തീർന്നുവെന്നും ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ പുനരുജ്ജീവനം സാധ്യമല്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
2 013 നവംബർ 5 നാണ് ഇന്ത്യ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.
ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം, യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം, വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം, ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം,വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം തുടങ്ങി നിരവധി പ്രത്യേകതകളാണ് ഐഎസ്ആർഒയുടെ ചൊവ്വാദൗത്യത്തിന് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























