"രാവിലെ ഒമ്പതോടെ അടിച്ചുവാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ദീന്റെ ഓട്ടോയിൽ കൊണ്ടുപോയി കുളത്തിൽ ഉപേക്ഷിച്ചു" 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു... രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി എന്നിട്ടും പ്രതികൾ പുറത്ത്...

2014 ഫെബ്രുവരി അഞ്ചിനാണ് സംഭവം നടന്നത്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന രാധയെ കാണാതായ വിവരം പുറത്ത് വരുന്നത്. കൃത്യം അഞ്ചാം നാൾ രാധയുടെ മൃതദേഹം ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു.രാവിലെ ഒമ്പതോടെ അടിച്ചുവാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ രണ്ടാം പ്രതി ഷംസുദ്ദീന്റെ ഓട്ടോയിൽ കൊണ്ടുപോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി.
ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. തുടർന്ന് അന്ന് തന്നെ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ സിം ഊരിയ ശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ടുപോയതിനു ശേഷമാണു കളഞ്ഞത്.
എന്നാൽ ഇപ്പോൾ കേസിലെ പ്രതികളായിരുന്ന ഒന്നാം പ്രതി പി.കെ ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് അപ്പീൽ.പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിരുന്നു. പൂജ അവധിയായതിനാല്‍ ഹരജി ഒക്ടോബര്‍ 10നു ശേഷം കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha


























